വി. മുരളീധരെൻറ നേട്ടത്തിൽ ആഹ്ളാത്തോടെ കുടുംബവീട്
text_fieldsതലശ്ശേരി: രാജ്യസഭാംഗമായ വി. മുരളീധരൻ കേന്ദ്രമന്ത്രി പദവിയിലെത്തിയതിെൻറ ആഹ്ലാ ദത്തിൽ തലശ്ശേരിയിലെ കുടുംബവീടും. തലേശ്ശരി കൊളശ്ശേരി വാടിയിൽപീടിക സ്വദേശിയായ മുരളീധരൻ മന്ത്രിയായി ചുമതലയേൽക്കുന്നത് കാണാൻ സഹോദരി മോദിനിയും ഭർത്താവ് എസ്. എൻ. ബേബിയും മകൾ ശ്രീലക്ഷ്മിയുമാണ് വ്യാഴാഴ്ച വീട്ടിലുണ്ടായിരുന്നത്. മുരളി മന്ത്രിയാകുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സേഹാദരിയും ഭർത്താവും പറഞ്ഞു.
മോദിനിയും കുടുംബവുമാണ് വാടിയിൽപീടികയിലെ തറവാടായ മുരളീനിവാസിൽ താമസിക്കുന്നത്. ടെലിവിഷന് മുന്നിലിരുന്നാണ് ഇവർ മുരളീധരെൻറ സത്യപ്രതിജ്ഞ ചടങ്ങുകൾ കണ്ടത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലയിലുണ്ടായ സംഘർഷത്തിനിടെ മുരളീധരെൻറ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. ആ സമയത്താണ് അവസാനമായി മുരളീധരൻ ഇവിെട വന്നത്. അതിനുേശഷം ഏറെയും ഡൽഹിയിൽ തന്നെയായിരുന്നു. ജില്ലയിൽ പാർട്ടി പരിപാടികൾ നടക്കുേമ്പാഴൊക്കെ മുരളീധരൻ വീട്ടിൽ വരാറുണ്ടെന്ന് സഹോദരി മോദിനി പറഞ്ഞു.
പരേതരായ വണ്ണത്താൻവീട്ടിൽ ഗോപാലൻ-നമ്പള്ളി വെള്ളാമ്പള്ളി വീട്ടിൽ ദേവകി ദമ്പതികളുടെ മകനാണ് 61കാരനായ വി. മുരളീധരൻ. നാലുവർഷം മുമ്പാണ് മാതാവ് മരിച്ചത്. മുരളീധരെൻറ ചെറുപ്പത്തിൽതന്നെ പിതാവ് മരിച്ചിരുന്നു. തൃശൂർ നാട്ടികയിലെ എസ്.എൻ കോളജ് പ്രഫസർ ജയശ്രീയാണ് മുരളീധരെൻറ ഭാര്യ. റിട്ട. അധ്യാപകൻ വി.വി. ദിനേശൻ, തലശ്ശേരി താലൂക്ക് സൈപ്ല ഒാഫിസർ വി.വി. പ്രദീപൻ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.