Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ഷാഹിനക്ക്...

ഡോ. ഷാഹിനക്ക് ‘ഉയരെ’ വെറുമൊരു സിനിമയല്ല; ജീവിതം തന്നെയാണ്

text_fields
bookmark_border
shahina-23
cancel

കൊച്ചി: ‘ഉയരെ’ എന്ന ചിത്രം കണ്ടിറങ്ങിയവർക്കൊന്നും മറക്കാനാവില്ല, നടി പാർവതി തിരുവ ോത്തിെൻറ പല്ലവിയെന്ന കഥാപാത്രം; ആസിഡ് ആക്രമണത്തിനിരയായി ജീവിതം തകർന്നുപോയിട് ടും പ്രത്യാശയുടെ കച്ചിത്തുരുമ്പിൽ പിടിച്ച് അതിജീവിക്കുന്ന പെൺകുട്ടി. ഈ ചിത്രത്തിനു സമാനമായ, പൊള്ളുന്ന ജീവിതാനുഭവം പങ്കുവെക്കാനുണ്ട് ഇടപ്പള്ളി വട്ടേക്കുന്നം ചായിമൂ ലയിൽ ഷാഹിന കുഞ്ഞുമുഹമ്മദ് എന്ന ഹോമിയോ മെഡിക്കൽ ഓഫിസർക്ക്. കാമുകനൊഴിച്ച ആസിഡോ പെ ട്രോളോ അല്ല അവരുടെ ജീവിതത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടത്, മറിച്ച് കുരുന്നു പ്രായത്തി ൽ ബാലപാഠങ്ങൾ പഠിക്കുന്നതിനിടെ കൈതട്ടി മറിഞ്ഞ മണ്ണെണ്ണ വിളക്കിൽനിന്ന് ഒഴുകിപ്പരന്ന തീനാളങ്ങളാണ്.

ഷാഹിനയുടെ വാക്കുകൾ കടമെടുത്താൽ ‘ആ കനൽവിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക്കായിരുന്നു, അതും എെൻറ ജീവിതം പിടിച്ചുവാങ്ങുക എന്ന ലക്ഷ്യത്തോടെ’. മുഖത്തും കഴുത്തിലും കൈയിലുമായുണ്ടായി 80 ശതമാനമാണ് അന്ന് ഷാഹിനയുടെ കുഞ്ഞുശരീരം പൊള്ളിയടർന്നത്. പിന്നീട് ഒരുവർഷം നീണ്ട ചികിത്സകളും ശസ്ത്രക്രിയയുമെല്ലാം ജീവിതത്തിലേക്ക് അവളെ തിരികെയെത്തിച്ചെങ്കിലും അതിനകം ആ പെൺകുട്ടി സഹിക്കാവുന്നതിലും ഏറെ അനുഭവിച്ചിരുന്നു. ശരീരത്തിനു സംഭവിച്ച ക്ഷതങ്ങളും മുറിവുകളും കൂടാതെ പഠിക്കുന്ന കാലത്ത് മറ്റുള്ളവരിൽനിന്ന് നേരിട്ട ചെറുതല്ലാത്ത പരിഹാസം സമ്മാനിച്ച മാനസികവേദനയും ഏറെക്കാലം സഹിച്ചു.

മറ്റുള്ളവരുടെ ഭീതികലർന്ന നോട്ടങ്ങൾ കാണുമ്പോൾ തലകുനിച്ച് കണ്ണുനിറച്ച് നടക്കുന്ന പെൺകുട്ടിയായി ഷാഹിന. വലുതാകുന്തോറും സുഹൃത്തുക്കളുടെ മനോഭാവത്തിൽ പ്രതീക്ഷാവഹമായ മാറ്റം വന്നുതുടങ്ങി, അവൾക്ക് പ്രചോദനവും ധൈര്യവും പകരാൻ ഏറെ സുഹൃത്തുക്കൾ മുന്നോട്ടുവന്നു. എൻജിനീയറാവണമെന്നായിരുന്നു ആഗ്രഹമെങ്കിലും കാലം അവളെ ഹോമിയോ ഡോക്ടറാക്കി. ചോറ്റാനിക്കരയിലെ ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ െമഡിക്കൽ കോളജിലെ പഠനകാലമാണ് ഷാഹിനയുടെ ജീവിതത്തിലെ വസന്തകാലം.

അതുവരെ ഉള്ളിലൂറിക്കൂടിയ അപകർഷതാബോധത്തെ ഒന്നൊന്നായി തകർത്തെറിഞ്ഞ് അവൾ സ്വയം പ്രചോദിതയാവാൻ തുടങ്ങി. പുറത്തിറങ്ങുമ്പോൾ പല ദിക്കുകളിൽനിന്നുയരുന്ന സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും അവഗണിക്കാൻ പഠിച്ചു. ജീവിതത്തിലെന്നും താങ്ങും തണലുമായ പിതാവ് കുഞ്ഞുമുഹമ്മദിനും മാതാവ് സുഹറക്കും അഭിമാനം പകർന്ന് ഷാഹിന 2012ൽ ഡോക്ടറായി പഠിച്ചിറങ്ങി.

ഇന്ന് കോട്ടയം പാലാ കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫിസറായി ജോലിചെയ്യുന്നു. ‘ഉയരെ’ കണ്ടശേഷം തെൻറ ജീവിതത്തെക്കുറിച്ച് അവർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അന്ന് താനനുഭവിച്ചതിെൻറ അത്രയൊന്നും വേദന പല്ലവി അനുഭവിച്ചിട്ടുണ്ടാവില്ലെന്ന് ഷാഹിന പറയുന്നു. എഴുതാനായി സഹായിച്ചത് ഉറ്റസുഹൃത്തായ ബെബറ്റോ സ്ഖറിയാസ് ആണ്.

ഇതുകണ്ട് ഷാഹിനയുടെ ആരാധനാപാത്രമായ ‘ഉയരെ’ നായകൻ ടൊവിനോ തോമസ് അവർക്ക് ആശംസയുമായി എത്തുകയും ചെയ്തു. പാർവതിയെയും ടൊവിനോയെയും നേരിൽ കാണുകയാണ് ഷാഹിനയുടെ മോഹം. മകളുടെ ഉൾസൗന്ദര്യവും കഴിവും തിരിച്ചറിഞ്ഞ്, കുറവുകൾ മനസ്സിലാക്കി ഒരാൾ ജീവിതപങ്കാളിയാകാൻ എത്തുമെന്ന സ്വപ്നമാണ് മാതാപിതാക്കൾക്ക് പങ്കുവെക്കാനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUYARE MOVIEShahinaReal life story
News Summary - Uyare real life story-Kerala news
Next Story