Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മൂർഖൻ വിഷം...

'മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന പാമ്പ്; ഒരേ സ്ഥലത്ത് രണ്ടുതവണ കടിെച്ചന്നത് വിശ്വാസയോഗ്യമല്ല'

text_fields
bookmark_border
uthra case trial
cancel

കൊല്ലം: മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന പാമ്പ് എന്ന നിലയിൽ ഒരാളെ രണ്ടു തവണ കടിച്ചെന്നത് വിശ്വസിക്കാനാകില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫിസർ ഡോ. ജെ. കിഷോർകുമാർ. ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായി മൊഴി നൽകുകയായിരുന്നു അദ്ദേഹം. കടികൾ രണ്ടും ഒരേ സ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് കാണിക്കുന്നത്.

മൂർഖൻ പാമ്പുകൾ ജനൽ വഴി കയറണമെങ്കിൽ അതിെൻറ മൂന്നിെലാന്ന് ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി ഒരു കാരണവശാലും മുകളിലേക്ക് കയറി രണ്ടാം നിലയിലെത്തിയെന്നത് വിശ്വസിക്കാനാകില്ല. ഉത്രയെ പാമ്പ് കടിക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴി നൽകി.

അണലി കടിച്ച ശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണം ചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയ ആൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴി നൽകി. ഇൗ സമയമത്രയും ഉത്ര വേദന കൊണ്ടു കാലിൽ അടിച്ചു കരയുകയായിരുന്നെന്നും പ്രാഥമിക മരുന്നുകൾ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും ഡോക്ടർ മൊഴി നൽകി.

അത്യാസന്ന നിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നുവെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ, എന്തോ കൈയിൽ കടിച്ചതാണെന്ന് പറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയി എന്ന് അഞ്ചൽ സെൻറ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദർ മൊഴി നൽകി.

പരിശോധനയിൽ ജീവെൻറ ഒരു ലക്ഷണവും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടു തുടച്ചപ്പോൾ രക്തം കട്ടപിടിച്ച ഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി. പിന്നീട്, അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുമ്പ് അണലി കടിച്ച വിവരം മനസ്സിലാക്കിയതെന്നും മൊഴി നൽകി. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പോയി നോക്കിയവർ പാമ്പിനെ കണ്ടുവെന്നും അത് മൂർഖനായിരുന്നെന്നും പറഞ്ഞതായും മൊഴി നൽകി. ചൊവ്വാഴ്ച സാക്ഷി വിസ്താരം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trialuthra murder caseCobra Bite
News Summary - uthra case trial
Next Story