Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പത്തുനിന്ന് പോയ...

മുനമ്പത്തുനിന്ന് പോയ 243പേർ എവിടെ?

text_fields
bookmark_border
munambam-missing
cancel

കൊച്ചി: ദുരൂഹതകൾ ബാക്കിവെച്ച് മുനമ്പത്തുനിന്ന് ബോട്ടിൽ കടന്ന 85 കുട്ടികളടക്കം 243 പേരെക്കുറിച്ച് അഞ്ചുമാ സം പിന്നിട്ടിട്ടും വിവരമില്ല. കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ എവിടെയാണ ് എന്നൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ അന്വേഷണം എങ്ങുമെത്താത്ത അവസ ്ഥയിലാണ്.

ജനുവരി 11നാണ് മുനമ്പത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അമ്പതോളം ബാഗുകൾ കണ്ടെത്തിയത്. തൊട്ടടുത ്ത ദിവസം സമീപ സ്ഥലങ്ങളിൽനിന്ന് കൂടുതൽ ബാഗുകളും തിരിച്ചറിയൽ കാർഡുകളടക്കം രേഖകളും കിട്ടി. ഇതോടെ ദുരൂഹത വർധിച ്ചു. ബോട്ടിൽ ആള് കൂടിയപ്പോൾ സാധനസാമഗ്രികൾ ഉപേക്ഷിച്ചതാകാം എന്നായിരുന്നു പൊലീസ് അനുമാനം. ബാഗുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സംഭവം മനുഷ്യക്കടത്താണെന്ന നിഗമനത്തിലാണ് പൊലീസിനെ എത്തിച്ചത്.

ശ്രീകാന്തൻ, സെൽവൻ എന്നിവരാണ് സൂത്രധാരന്മാർ എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഡൽഹിയിൽനിന്ന് തമിഴ്നാട്ടിൽനിന്നുമുള്ള പത്തോളം ഇടനിലക്കാരുടെ സഹായത്തോടെ ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വൻതോതിൽ പണംവാങ്ങി ആളുകളെ കടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഡൽഹി അംബേദ്കർ നഗർ കോളനിയിലെ പ്രഭു ദണ്ഡപാണി, രവി രാജ എന്നിവരടക്കം പത്തുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രഭുവിന് ജാമ്യം ലഭിച്ചെങ്കിലും മറ്റുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സംഘത്തിൽ ഉൾപ്പെട്ടതായി കരുതുന്ന ഡൽഹിയിൽനിന്നുള്ള 184പേരെ കണ്ടെത്താൻ ഇന്ത്യയുടെ ആവശ്യപ്രകാരം ഇൻറർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സൂചന ലഭിച്ചില്ല. കൃത്യമായ വിവരങ്ങൾ കിട്ടാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാനുമായിട്ടില്ല. ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതിനാൽ ബോട്ട് അപകടത്തിൽപ്പെട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ദേവമാതാ എന്ന ബോട്ടിൽ മുനമ്പത്തുനിന്ന് പുറപ്പെട്ട സംഘത്തിലെ 243 പേരിൽ 184പേർ ഡൽഹിയിലെ അംബേദ്കർ കോളനിയിൽനിന്നുള്ളവരാണ്. ഇവർ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുട്ടാത്ത വാതിലുകളില്ല. കാണാതായവരുടെ വിവരങ്ങൾ സഹിതം കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ, ഡൽഹി മുഖ്യമന്ത്രി, ഡൽഹി പൊലീസ്, ദേശീയ മനുഷ്യാവകാശ കമീഷൻ എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പുതിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് സങ്കടഹരജി സമർപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news'Illegal' JourneyMunambam boat journey
News Summary - Untraceable Boat, 'Illegal' Journey: What Happened to 243 Passengers-India news
Next Story