Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: മദ്റസാധ്യാപകന് 30 വര്‍ഷം കഠിന തടവ്

text_fields
bookmark_border
Woman sexually assault boy
cancel

കാസര്‍കോട്: 11കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മദ്റസ അധ്യാപകന് 30 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ ഹനീഫ എന്ന മദനിയെയാണ് (42) കാസർകോട് ജില്ല അഡീഷനൽ സെഷന്‍സ് (ഒന്ന്) പോക്‌സോ കോടതി ജഡ്ജി ടി.കെ. നിർമല ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണം.

പുല്ലൂര്‍ ഉദയനഗറിലെ മദ്റസയില്‍ അധ്യാപകനായിരിക്കെ 2016 മേയ് 31ന് രാത്രി അധ്യാപകെൻറ മുറിയിൽ വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്. . അധ്യാപകനെതിരെ മറ്റു ചില കുട്ടികളും പരാതി നല്‍കിയിരുന്നു. അന്നത്തെ അമ്പലത്തറ എസ്.ഐ എം.ഇ. രാജഗോപാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പോക്‌സോ നിയമപ്രകാരം 20 വര്‍ഷവും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവുമാണ് തടവുശിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abuse
News Summary - child abuse:Madrasa teacher sentenced to 30 years rigorous imprisonment
Next Story