‘അജ്ഞാത മനുഷ്യൻ’ ഉറക്കം കെടുത്തുേമ്പാൾ
text_fieldsകോഴിക്കോട്: കേരളത്തെ ആശങ്കയിലും അതിശയത്തിലുമാഴ്ത്തി ‘അജ്ഞാത രൂപം’ എന്ന അഭ്യൂഹം വ്യാപിക്കുകയാണ്. രാത് രിയിൽ വീട്ടുപരിസരങ്ങളിൽ അജ്ഞാത രൂപം ഇറങ്ങുന്നുവെന്ന പ്രചാരണമാണ് കേരളത്തിെൻറ പല പ്രദേശങ്ങളെയും ഭീതിയില ാഴ്ത്തിയിരിക്കുന്നത്. സ്പ്രിങ് ഘടിപ്പിച്ച കാലുമായി കുന്ദംകുളത്തുനിന്ന് ‘ചാടിത്തുടങ്ങിയ’ അജ്ഞാത മ നുഷ്യൻ ചങ്ങരംകുളവും കടന്ന് കോഴിക്കോട്ടുവരെ എത്തിനിൽക്കുേമ്പാൾ ഇതിെൻറ പിന്നിലെന്തെന്നതും അജ്ഞാതമാ യിത്തന്നെ തുടരുകയാണ്. ലോക്ഡൗൺ കാലത്ത് ഈ പ്രചാരണത്തിനുപിന്നാലെ ആളുകൾ ഒന്നടങ്കം പുറത്തിറങ്ങി കൂട്ടംകൂടുന ്നത് അധികൃതർക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.
സന്ധ്യ ആയാൽ വീട്ടുപരിസരങ്ങളിൽ അജ്ഞാത രൂപം ഇറങ്ങുന ്നുവെന്നാണ് പ്രചാരണം. എട്ടടിയോളം ഉയരമുള്ള സ്പ്രിങ് വെച്ച കാലുള്ളയാൾ കെട്ടിടങ്ങളിൽനിന്ന് കെട്ടിടങ്ങളിലേക്ക ് ചാടുന്നു. നിമിഷങ്ങൾക്കുള്ളിൽ ഈ രൂപം മറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹം പരക്കുന്നതോടെ എല്ലാ മേഖലകളിലുള്ളവരും ഉണർന്നിരിക്കണമെന്നാണ് വ്യാപക പ്രചാരണം നടക്കുന്നത്. ബ്ലാക്മാനോ കള്ളനോ എന്നൊന്നുമറിയാത്ത ഈ അജ്ഞാത രൂപി ന ാട്ടുകാരുടെ മാത്രമല്ല, പൊലീസിെൻറയും ഉറക്കം കെടുത്തുകയാണ്. മൂന്നുദിവസം രാത്രിയും പകലും അന്വേഷണം നടത്തിയിട്ടും ‘അജ്ഞാത രൂപം’ ആരുടെയെങ്കിലും വീട്ടിൽ കയറുകയോ ആരെയെങ്കിലും ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. കണ്ടവരെന്ന് പറയുന്നവരും ആരുമില്ല. പ്രദേശത്ത് ഒരു മോഷണശ്രമവും നടന്നിട്ടില്ല. സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണമാണിതെന്നാണ് കുന്നംകുളം പൊലീസിെൻറ അഭിപ്രായം. നൂേറാളം പരാതികളാണ് ഇതു സംബന്ധിച്ച് ലഭിച്ചത്. എന്നാൽ ഒന്നും കണ്ടെത്താനകാത്ത സ്ഥിതിക്ക് സ്ഥലത്തെ ഐപാലീസ് സുരക്ഷ പിൻവലിക്കാനാണ് തീരുമാനം.
മലപ്പുറത്ത് 2017 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന മോഷണശ്രമത്തിെൻറ വീഡിയോയും ചിത്രവും സഹിതമാണ് പ്രചാരണം കൊഴുക്കുന്നത്. എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണിപ്പോൾ.
കുന്നംകുളം മേഖലയിൽ പഴഞ്ഞി, ചിറക്കൽ, കാട്ടകാമ്പാൽ, പോർക്കുളം, പട്ടിത്തടം, മേലെ പട്ടിത്തടം, പാറക്കുന്ന്, കോട്ടോൽ, കരിക്കാട്, കല്ലുംപുറം മേഖലകളിലും ചൊവ്വന്നൂർ, പന്തല്ലൂർ, തിരുത്തിക്കാട്, കക്കാട്, വട്ടം പാടം, വടുതല, വടക്കേക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തിലുള്ള രൂപം പ്രത്യക്ഷപ്പെട്ടെന്നാണ് പ്രചാരണം. പലയിടത്തും സംശയാസ്പദമായി കാണുന്നവരെ വളഞ്ഞിട്ട് മർദിക്കുന്നതും പതിവായിട്ടുണ്ട്.
കോഴിക്കോട്ടുമെത്തി ‘അജ്ഞാത മനുഷ്യൻ’
കോഴിക്കോട്: പന്നിയങ്കര മേഖലയില്‍ അജ്ഞാത മനുഷ്യനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന ഊർജിതമാക്കി. പന്നിയങ്കര, പയ്യാനക്കല്‍, കണ്ണഞ്ചേരി, മാത്തോട്ടം എന്നിവിടങ്ങളിലാണ് ഏതാനും ദിവസങ്ങളായി രാത്രിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് നാട്ടുകാരുടെ വാദം. പയ്യാനക്കല്‍ പ്രദേശത്തെ ഒട്ടിയമ്പലംപറമ്പ്, കോഴിക്കല്തൊടി, ചെറിയകനാല്‍ വയല്‍, ചൂരല്കൊടിവയല്, പട്ടര്‍തൊടി, തളയടത്തകാവ് എന്നീ സ്ഥലങ്ങളിലും രാത്രി അജ്ഞാതൻ പ്രത്യക്ഷപ്പെടുന്നതായി പരാതിയുണ്ട്. വീടിെൻറ ജനലുകളിലും അടുക്കളവാതിലിലും മുട്ടുകയും വീട്ടുകാര്‍ ലൈറ്റിടുമ്പോഴേക്കും ഓടി മറിയുകയുമാണ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് രാത്രി പൊലീസ് പരിശോധന ഈ മേഖലകളില്‍ ശക്തമാക്കി.
മോഷ്ടാക്കളാവാനുള്ള സാധ്യത കുറവാണെന്നും ആളുകളുടെ മുഖത്തേക്ക് ടോര്‍ച്ചടിക്കുകയും മറ്റും ചെയ്യുന്നത് മോഷ്ടാക്കളുടെ രീതിയല്ലെന്നുമാണ് പൊലീസ് പറയുന്നത്. മോഷണത്തിനാണെങ്കില് വീട്ടുകാര്‍ അറിയാത്ത രീതിയിലാണ് പെരുമാറുക. എന്നാല്‍ ഇവിടെ ഇത്തരത്തിലുള്ള രീതിയല്ല സ്വീകരിച്ചത്. പകരം വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന രീതിയാണെന്നും അതിനാല്‍ മോഷണമല്ല ലക്ഷ്യമെന്നുമാണ് കരുതുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരാവാനുള്ള സാധ്യതയുമുണ്ട്. അജ്ഞാത രൂപം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് െപാലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശവാസികളുടെ ഭീതിയകറ്റാന്‍ നഗരസഭ തെരുവുവിളക്കുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നും രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പരിഭ്രാന്തി പരത്തുന്നവർക്കെതിരെ പകർച്ചവ്യാധി വ്യാപന നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ്
കുന്നംകുളം: രാത്രിയിൽ മോഷ്ടാവിറങ്ങുന്നുവെന്ന് അഭ്യൂഹം പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടിക്കൊരുങ്ങുന്നു. കുന്നംകുളം മേഖലയിലും പരിസര പ്രദേശങ്ങളിലും ഒരു മാസത്തിലധികമായി അജ്ഞാത രൂപത്തെ പിന്തുടരുകയാണ് ജനങ്ങൾ. അമാനുഷികനായ കള്ളനെ പിടികൂടാൻ ഇനി കൂട്ടം കൂടിയാൽ പൊലീസിെൻറ പിടിവീഴും. പകർച്ചവ്യാധി വ്യാപന നിയമ പ്രകാരമാണ് കേസെടുക്കുന്നത്. പഴഞ്ഞി മേഖലയിൽ കള്ളനെ പിടികൂടിയെന്നുള്ള വാർത്തകൾ വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കി.
കള്ളൻ പരിസരത്തുണ്ടെന്ന് അറിഞ്ഞാൽ പൊലീസിനെ വിവരം അറിയിക്കാം. അത്തരക്കാരെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുമെന്ന് സി.ഐ പറഞ്ഞു. പൊലീസ് സ്റ്റേഷൻ നമ്പർ: 04885 22221.
അജ്ഞാത രൂപം പ്രചാരണം തെറ്റ് -മന്ത്രി മൊയ്തീൻ
കുന്നംകുളം: കുന്നംകുളത്തും തീരമേഖലയിലും അജ്ഞാത രൂപമെന്ന് പ്രചാരണം തെറ്റാണെന്ന് മന്ത്രി എ.സി. മൊയ്തീൻ. ‘കുന്നംകുളം മാത്രമല്ല, പൊന്നാനി തീര മേഖലയിലും ഈ പ്രചാരണം ശക്തമാണ്. കണ്ടുവെന്ന് പറഞ്ഞവരോട് ഞാൻ സംസാരിച്ചു. അവർ വാക്ക് മാറ്റുകയാണ്. ആരും കണ്ടിട്ടില്ല. ‘അജ്ഞാത രൂപ’ത്തെ പിടിക്കാൻ വേണ്ടി കൂട്ടമായി ആളുകൾ ഇറങ്ങരുത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഭ്യൂഹം മാത്രം; തെളിവുകളൊന്നുമില്ല -പൊലീസ്
ചങ്ങരംകുളം: നിലവിൽ അഭ്യൂഹം മാത്രമാണിതെന്നും ഇത് ശരിയാണെന്ന് തെളിയിക്കാൻ പറയത്തക്ക തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും ചങ്ങരംകുളം എസ്.ഐ മനോജ് കുമാർ പറഞ്ഞു. സാമൂഹിക വിരുദ്ധർ ചെയ്യുന്നതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി ലോക്ഡൗൺ ലംഘിക്കുന്ന രീതിയിൽ ആളുകൾ പുറത്തിറങ്ങി കൂട്ടംകൂടുന്നത് ശരിയല്ല. യൂനിഫോമിലും മഫ്തിയിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുറഞ്ഞത് 15 പേർ രാത്രിയിൽ ഡ്യൂട്ടിക്കുണ്ട്. വിളിച്ചാൽ മിനിറ്റുകൾക്കകം പൊലീസ് സ്ഥലത്തെത്തുമെന്നും ആരും പരിഭ്രാന്തരാകേണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.