ഉദ്ഘാടന ചടങ്ങിൽ മാത്രമല്ല, സർട്ടിഫിക്കറ്റ് ദാനം വരെ പ്രൈവറ്റ് സെക്രട്ടറി; മന്ത്രിയുടെ വാദങ്ങൾ തെറ്റ്
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാല മാർക്ക് വിവാദത്തിൽ താനോ ഒാഫിസോ ഇടപെട്ടിട്ടില ്ലെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിെൻറ വാദം തെറ്റെന്ന് റിപ്പോർട്ട്.
സാേങ്കതിക സർവ കലാശാല അദാലത്തിൽ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് തെൻറ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നത് എന്ന മന്ത്രിയുടെ വാദം തെറ്റാെണന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അദാലത്ത് കഴിഞ്ഞ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന്‍ വേദിയിൽ ഉണ്ടായിരുന്നുവെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സർവകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വി.സിയുടെ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു.
എം.ജി സർവകലാശാല മാർക്ക് വിവാദത്തിൽ താനോ ഒാഫിസോ ഇടപെട്ടതിന് തെളിവില്ലെന്നും പ്രൈവറ്റ് സെക്രട്ടറി ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് പങ്കെടുത്തത് എന്നുമാണ് കെ.ടി. ജലീൽ വാർത്തസമ്മേളനത്തിൽ അറിയിച്ചത്. തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങൾ മന്ത്രി ജലീലിെൻറ വാദങ്ങളെ തള്ളുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.