Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജുകളില്‍...

കോളജുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം –ഗവര്‍ണര്‍

text_fields
bookmark_border
കോളജുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം –ഗവര്‍ണര്‍
cancel

തിരുവനന്തപുരം: കാമ്പസുകള്‍ സ്വതന്ത്രവും സമാധാനപൂര്‍ണവുമാകാന്‍ പെരുമാറ്റച്ചട ്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ടൂറിസം വകുപ്പിെൻറ നിശാഗന്ധി സംഗീതോത്സ വത്തിെൻറ ഉദ്ഘാടനവേളയിലാണ് കേരള സമൂഹത്തോടും രാഷ്ട്രീയകക്ഷികളോടും ഗവര്‍ണര്‍ ഈ നിര്‍ദേശം മുന്നോട്ടുെവച്ചത്. കേരളത്തിലെ സമൂഹം, രാഷ്ട്രീയനേതൃത്വം എന്നിവക്ക് മികവുണ്ട്.
കഴിഞ്ഞ അഞ്ചുവർഷം രാജ്യത്തെമ്പാടും പങ്കെടുക്കുന്ന ചടങ്ങുകളില്‍ കേരള മോഡലിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ സംഭവം അപലപനീയമാണ്. സമാധാനശ്രമത്തിന് രാഷ്ട്രീയകക്ഷികളും വിദ്യാര്‍ഥികളും തമ്മില്‍ ചര്‍ച്ച നടത്തണം. ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ കോളജിന് പുറത്താക്കണം.

വിദ്യാഭ്യാസനിലവാരം ഉയരണമെങ്കിൽ കാമ്പസിൽ സമാധാനാന്തരീക്ഷം ഉണ്ടാകണം. എല്ലാ വിദ്യാര്‍ഥിസംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികളുമായി ബന്ധമുണ്ട്. അതിനാലാണ് സംഘടനകളുടെ പ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെയും മൗലികാവകാശങ്ങളെയും മുന്നില്‍കണ്ടുവേണം സംഘടനയുടെ പ്രവർത്തനങ്ങൾ. വിദ്യാര്‍ഥിസംഘടനകളും രാഷ്ട്രീയകക്ഷികളും കേരളത്തിെൻറ ഭാവിയെക്കുറിച്ച് മറക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorkerala newsuniversity college
News Summary - University College- Governor - Kerala news
Next Story