Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിറ്റെക്സിനെ...

കിറ്റെക്സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

text_fields
bookmark_border
കിറ്റെക്സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
cancel

ന്യൂഡൽഹി: കിറ്റെക്സ് ഗ്രൂപ്പിനെ കർണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്സിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തതായും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

'കിറ്റെക്സിലെ സാബു ജേക്കബിനോട് സംസാരിച്ചു. കേരളത്തിൽ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. കർണാടകത്തിൽ നിക്ഷേപം നടത്തുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൂർണ പിന്തുണയുണ്ടാകും' കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബിന്‍റെ നേത്യത്വത്തിലുള്ള സംഘത്തിന്‍റെ കേരളത്തിലേക്കുള്ള മടങ്ങിവരവ് നാളേക്ക് മാറ്റി. തെലങ്കാന സര്‍ക്കാരിന്‍റെ ആവശ്യ പ്രകാരമാണ് യാത്ര മാറ്റിയത്. ഇന്ന് ഉച്ചക്ക് ശേഷം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തെലങ്കാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നും കിറ്റക്സ് സംഘം ചര്‍ച്ച നടത്തും. ടെക്സ്റ്റൈൽ ബിസിനസിന് പുറമെ മറ്റ് പദ്ധതികളെക്കുറിച്ചായിരിക്കും ഇനിയുളള ചര്‍ച്ച.

കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എം.ഡി സാബു.എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും സാബു.എം.ജേക്കബ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaKitexUnion Minister Rajeev Chandrasekhar
News Summary - Union Minister Rajeev Chandrasekhar invites Kitex to Karnataka
Next Story