കാലിക്കടത്തും അറവുശാലകളെയും പരിശോധിക്കാൻ ഇനി കേന്ദ്ര സമിതി
text_fieldsതൃശൂർ: കാലിക്കടത്തിെൻറ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും രാജ്യത്ത് മൃഗസംരക്ഷണ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രം സമിതിക്ക് രൂപം നൽകി. ബി.എസ്.എഫ് മുൻ ഇൻസ്പെക്ടർ ജനറൽ സുധീർകുമാർ ശ്രീവാസ്തവ, ആനിമൽ വെൽഫെയർ ബോർഡ് മുൻ അംഗങ്ങളായ േഡാ. സന്ദീപ് ജെയ്ൻ, േഡാ. എസ്.കെ. മിത്തൽ, ഫുഡ് സ്റ്റാൻറഡേഡ് അതോറിറ്റിയിലെ ക്വാളിറ്റി കൺട്രോൾ ഡയറക്ടർ വിജയ്പാൽസിങ്, ന്യൂഡൽഹിയിലെ ആനിമൽ െവൽഫെയർ ഒാഫീസർ ചന്ദ്രശേഖർ, കമലേഷ് ഷാ എന്നിവരെ കേന്ദ്ര പരിശോധകാ സമിതി അംഗളായി നിയോഗിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഉത്തരവിറക്കി.
ഇവരെ സഹായിക്കാനും, സംസ്ഥാന-ജില്ലാതലങ്ങളിൽ പരിശോധനകൾക്കുമായി സമാന രീതിയിലുള്ള സമിതികളുണ്ടാക്കാനും മൃഗസംരക്ഷണനിയമം കർശനമായി നടപ്പാക്കാനും നിർദ്ദേശിച്ച് ആനിമൽ വെൽഫെയർ ബോർഡ് ഒാഫ് ഇന്ത്യ ചെയർമാൻ എസ്.പി. ഗുപ്ത എല്ലാ സംസ്ഥാനങ്ങൾക്കും വിവിധ വകുപ്പുകൾക്കും കത്തയച്ചു.
രാജ്യത്ത് കാലിക്കടത്തിെൻറയും അനധികൃത അറവിെൻറയും മൃഗബലിയുടെയും പേരിൽ ആൾക്കൂട്ട അക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നത് സുപ്രീംകോടതി വിമർശനത്തിനിടയാക്കിയിരുന്നു. ഇത് കേന്ദ്രസർക്കാരിെനയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് മൃഗസംരക്ഷണ നിയമം കർശനമായി നടപ്പാക്കാനുള്ള നിർദ്ദേശം. ആഘോഷങ്ങളിൽ മൃഗങ്ങളെ കൊന്നൊടുക്കുകയോ ബലിയർപ്പിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമാണ്.
കേന്ദ്രസമിതിയംഗങ്ങൾ സംസ്ഥാന-ജില്ലാതലങ്ങളിൽ പരിശോധനക്കെത്തുമ്പോൾ ട്രാൻസ്പോർട്ട് വകുപ്പിലെ ജോയിൻറ് ഡയറക്ടറിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥൻ, പൊലീസ് അസിസ്റ്റൻറ് കമ്മിഷണറിൽ താഴെയല്ലാത്ത ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥൻ, അഡീഷണൽ ജില്ലാ കലക്ടറിൽ താഴെയല്ലാത്ത റവന്യൂ ഉദ്യോഗസ്ഥൻ, മൃഗസംരക്ഷണവകുപ്പിൽ ജോയിൻറ് ഡയറക്ടറിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥൻ, തദ്ദേശവകുപ്പിലെ എക്സിക്യുട്ടീവ് ഒാഫീസറിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥൻ, മലിനീകരണനിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നിവർ ഉണ്ടായിരിക്കണമെന്നും അനിമൽ വെൽഫെയർബോർഡ് ചെയർമാൻ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. ഇവരെല്ലാം പരിശോധക സമിതിയിൽ അംഗങ്ങളുമാവണമെന്നും നിർദ്ദേശമുണ്ട്. ജന്തുദ്രോഹവും അനധികൃത മൃഗക്കടത്തും മൃഗബലി എന്നിവ തടയുന്നതിന് സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്ന് നിർദ്ദേശിക്കുന്ന കത്തിൽ വിവിധ സംഘടനകളുടെ േപരിലുള്ള ആക്രമണങ്ങൾക്കെതിരെ കർശന നടപടിയും വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.