Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിയൻ ചെയർമാൻമാരെ...

യൂനിയൻ ചെയർമാൻമാരെ നേരേത്ത ലണ്ടനിലയക്കേണ്ടതായിരുന്നു –എസ്.എഫ്‌.ഐ

text_fields
bookmark_border
sfi-flag
cancel

തൃശൂർ: കോളജ് യൂനിയൻ ചെയർമാൻമാരെ നേരത്തേ ലണ്ടനിലയക്കേണ്ടതായിരുന്നു എന്ന് എസ്.എഫ്.ഐ. കോളജ് യൂനിയൻ ചെയർമാൻമാരെ ലണ്ടനിലയക്കാനുള്ള സർക്കാർ നടപടി സ്വാഗതാർഹമാണെന്നും പ്രളയവും സാമ്പത്തിക തകർച്ചയുമൊക്കെ ഉണ്ടെങ്കിലും യാത്ര അനിവാര്യമാണെന്ന് എസ്.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനുവും സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭാവിയിൽ സമൂഹത്തെ നയിക്കേണ്ടവർ എന്ന നിലയിൽ വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്. ഇത് വളരെ വൈകിപ്പോയി- അവർ അഭിപ്രായപ്പെട്ടു.

വലിയ ദുരന്തവും പ്രതിസന്ധിയുമൊക്കെ ഉണ്ടാകുമ്പോഴും ആരും കുട്ടികളെ പഠിപ്പിക്കാതിരിക്കില്ല. അതുപോലെ, എത്ര പ്രതിസന്ധിയുണ്ടെങ്കിലും പരിശീലനവും മുടക്കാൻ പാടില്ലെന്നതാണ് എസ്.എഫ്‌.ഐയുടെ നിലപാട്. സംസ്ഥാനത്തി‍െൻറ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ വിദേശയാത്രകൾക്ക് പണം ചെലവഴിക്കുന്നതിൽ തെറ്റില്ല. പ്രളയത്തിൽപെട്ടവർക്ക് എല്ലാ സഹായവും സർക്കാർ ചെയ്തിട്ടുണ്ട്. കോളജുകളുടെയും യൂനിവേഴ്‌സിറ്റികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിെവച്ചിരിക്കുന്ന ഫണ്ട് ഉപയോഗിച്ച് വിദ്യാർഥികൾക്ക് വിദേശയാത്ര നടത്തുന്നതിൽ ഒരു തെറ്റുമില്ല- അവർ വ്യക്തമാക്കി.

യാത്രയെക്കുറിച്ച് കെ.പി.സി.സി പ്രസിഡൻറും മറ്റും നടത്തുന്ന പ്രസ്താവനകൾ വിദ്യാർഥികളെ അധിക്ഷേപിക്കുന്നതാണ്. വിദ്യാർഥി നേതാക്കളെ ക്രിമിനലുകളായി ചിത്രീകരിക്കുന്നത് അപമാനകരമാണ്. എം.ജി യൂനിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനം സംബന്ധിച്ച് മന്ത്രി കെ.ടി. ജലീലി‍െൻറ നിലപാടുകളോട് ഗവർണർ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ല- അവർ പറഞ്ഞു.ജെ.എൻ.യു സമരം ജെ.എൻ.യുവിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും വിദ്യാഭ്യാസ രംഗത്തെ പൂർണമായും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരാണ്. സമരം മറ്റ് കാമ്പസുകളിലേക്കും വ്യാപിപ്പിക്കും- വി.പി. സാനു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLondon visitUnion chairman
News Summary - Union chairman londen visit-Kerala news
Next Story