സ്വകാര്യവത്കരണത്തിന് ഉൗന്നൽ; ബജറ്റ് കോർപറേറ്റ് സൗഹൃദം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആരവത്തിെൻറ പൊടി അടങ്ങുന്നതിനു മുമ്പ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവത രിപ്പിച്ച ബജറ്റിൽ സാധാരണക്കാരന് പ്രഹരം. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം നികുതി കൂട്ടി. ഉപഭോക്തൃ സംസ് ഥാനമായ കേരളത്തിന് ഇരട്ട പ്രഹരം. ഇന്ധന വിലവർധന നിത്യോപയോഗ സാധന വില കൂട്ടും. കേരളം ചോദിച്ചതൊന്നും ബജറ്റ് പരിഗണിച്ചതുമില്ല.
സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നീ മുഖ്യപ്രശ്നങ്ങൾക്കു മു മ്പിൽ നിൽക്കുന്ന സാധാരണക്കാരനെ തലോടുന്ന നിർദേശങ്ങളൊന്നും ബജറ്റ് മുന്നോട്ടുവെച്ചിട്ടില്ല. അന്താരാഷ്ട് ര തലത്തിൽ അസംസ്കൃത എണ്ണവില കുറയുന്നതിെൻറ ആശ്വാസത്തിനിടയിലാണ് അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നീ ഇന ങ്ങളിൽ ഒരുരൂപ വീതം സർക്കാർ വർധിപ്പിച്ചത്. അനുബന്ധ നികുതികൾ കൂടി ചേരുേമ്പാൾ ഇന്ധനവില വർധന ലിറ്ററിന് രണ്ടര ര ൂപ കവിയും.
സ്വകാര്യവത്കരണം, വിദേശ നിക്ഷേപ വ്യവസ്ഥകൾ ഉദാരമാക്കൽ, പൊതുമേഖല സ്ഥാപന ഒാഹരി വിൽപന എന്നിവക്ക ാണ് കോർപറേറ്റ് സൗഹൃദ ബജറ്റിൽ ഉൗന്നൽ ലഭിച്ചത്. പാത വികസനത്തിൽ അടക്കം റെയിൽവേയിലാണ് ഏറ്റവും കൂടുതൽ സ്വകാര ്യവത്കരണം. ഒറ്റ ബ്രാൻഡ് ചില്ലറ വ്യാപാരത്തിൽ പുറംനിക്ഷേപ വ്യവസ്ഥകൾ ഉദാരമാക്കി. ഇൻഷുറൻസ്, വ്യോമയാനം എന്ന ീ മേഖലകളിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ ഇനി ബാക്കിയുള്ള ഒമ്പതുമാസം കൊണ്ട് ഒാഹരി വിൽപന വഴി 1.05 ലക്ഷം കോടി സമാഹരിക്കുക എന്ന വിപുല പദ്ധതിയും ബജറ്റ് മുന്നോട്ടുവെച്ചു.
പ്രധാന നിർദ േശങ്ങളിലൂടെ:
- ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല; അഞ്ചുലക്ഷത്തിനുതാഴെ നികുതിയില്ല
- സ്വർണ ത്തിന് വില കൂടും; കസ്റ്റംസ് തീരുവ കൂട്ടി
- വൈദ്യുതി വാഹനങ്ങൾക്ക് നികുതിയിളവ്; ഒന്നര ലക്ഷം വരെയുള്ള
- പലിശക്ക് നികുതിെയാഴിവ്
- കോർപറേറ്റുകൾക്ക് നികു തിയിളവ്; വിറ്റുവരവ് 400 കോടിയിൽ
- താഴെയെങ്കിൽ നികുതി നിരക്ക് 25 ശതമാനം മാത്രം
- ബസ് യാത്ര, ടോൾ നികുതി, പാർക്കിങ് ചാർ ജ്, ചെറുകിട
- ഷോപ്പിങ് എന്നിവക്ക് ഒറ്റ കാർഡ് -മൊബിലിറ്റി കാർഡ്
- റെയിൽവേ യിൽ വൻ സ്വകാര്യവത്കരണം;
- പാത നിർമാണവും ട്രെയിനും സ്വകാര്യ മേഖലക്ക്
- വ്യോ മയാനം, മീഡിയ-ആനിമേഷൻ, ഇൻഷുറൻസ്
- മേഖലകളിൽ കൂടുതൽ പ്രത്യക്ഷ വിദേശ നിക്ഷേപ ം
- പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാർ ഒാഹരി കുറക്കും;
- 51 ശതമാനത്തിനു താഴെയു മാകാം
- പുതിയ ദേശീയ വിദ്യാഭ്യാസ നയം, ഉന്നത വിദ്യാഭ്യാസ കമീഷൻ
- ദേശീയ കായിക വിദ്യാഭ്യാസ ബോർഡ്
- മൂന്നുവർഷം കൊണ്ട് എല്ലാവർക്കും വീട്, കുടിവെള്ളം, പാചക വാതകം, വൈദ്യുതി
- അഞ്ചുവർഷം കൊണ്ട് 1.25 ലക്ഷം കി.മീറ്റർ റോഡ് നവീകരിക്കും
- പൊതുമേഖല ബാങ്കുകൾക്ക് വായ്പ വർധിപ്പിക്കാൻ മൂലധനമായി 70,000 കോടി
- ഒാഹരി വിൽപന ഉൗർജിതമാക്കും; ലക്ഷ്യം 1.05 ലക്ഷം കോടി
- രണ്ടുകോടിക്കു മുകളിലുള്ള നികുതിവിധേയ വരുമാനത്തിന് സർചാർജ് കൂട്ടി
- വ്യോമയാന മേഖലയിലും കൂടുതൽ സ്വകാര്യവത്കരണം
- അഞ്ചുവർഷം കൊണ്ട് അടിസ്ഥാന സൗകര്യ നിേക്ഷപത്തിന് 100 ലക്ഷം കോടി
1.പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആദായനികുതി റിേട്ടണുകൾ സമര്‍പ്പിക്കാം. പാൻ കാർഡും ആധാർ കാർഡും പരസ്പര ഉപയോഗമുള്ളതാക്കും.പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെത്തിയാലുടൻ ആധാര്‍ കാര്‍ഡ് ലഭിക്കാൻ സൗകര്യമൊരുക്കും. കാർഡിന് ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കേണ്ടിവരില്ല
2.അടിസ്ഥാന സൗകര്യ വികസനത്തിന് ക്രെഡിറ്റ് ഗാരൻറി കോർപറേഷൻ. വിദേശ നിക്ഷേപകരായ ഒറ്റ ബ്രാൻഡ് ചില്ലറ വിൽപനക്കാർ തദ്ദേശീയ സാധനങ്ങൾ വാങ്ങണമെന്ന നിബന്ധനയിൽ ഇളവ് നിക്ഷേപ സമാഹരണത്തിന് വർഷംതോറും ആഗോള നിക്ഷേപക സംഗമം
3. ഖാദിക്കും മുളക്കും മറ്റുമായി 100 പുതിയ വ്യാപാര സമുച്ചയങ്ങൾ, കാർഷിക, ഗ്രാമ വ്യവസായത്തിൽ 75,000 സംരംഭകർക്ക് പരിശീലനം, 10,000 പുതിയ കാർഷിക ഉൽപാദക സംഘങ്ങൾ, സീറോ ബജറ്റ് ഫാമിങ് പ്രോത്സാഹിപ്പിക്കും, ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യ വെളിയിട വിസർജന മുക്ത ഭാരതം.
വില കൂടുന്നവ
കീശ ചോരും
പെട്രോൾ, ഡീസൽ
സ്വർണം, വെള്ളി
സിഗരറ്റ്, പാൻമസാല
ഇറക്കുമതി ചെയ്ത കാറുകൾ
സ്പ്ലിറ്റ് എ.സി
ഉച്ചഭാഷിണി
ഡിജിറ്റൽ വിഡിയോ റെക്കോഡർ
പ്ലഗ്, സോക്കറ്റ്, സ്വിച്
മെറ്റൽ ഫിറ്റിങ്സ്
ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ
സി.സി ടി.വി കാമറ
കശുവണ്ടിപ്പരിപ്പ്
ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്
സോപ്പ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ
വിനൈൽ േഫ്ലാറിങ്, ടൈൽസ്
ഒപ്റ്റിക്കൽ ഫൈബർ
സെറാമിക് ടൈൽസ്, വാൾ ടൈൽസ്
ഇറക്കുമതി ചെയ്ത സ്റ്റീൽ ഉൽപന്നങ്ങൾ
ഇറക്കുമതി ചെയ്ത ഓട്ടോ പാർട്സ്
ന്യൂസ്പ്രിൻറ്
മാർബിൾ സ്ലാബ്
ഫർണിച്ചർ
വില കുറയുന്നത്
..............
ഇലക്ട്രിക് വാഹന ഭാഗങ്ങൾ
കാമറ മൊഡ്യൂൾ, മൊബൈൽ ചാർജർ
സെറ്റ്ടോപ് ബോക്സ്
ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങൾ
ഇറക്കുമതി ചെയ്ത കമ്പിളിനാര്
വനിതകൾക്ക് പ്രോത്സാഹനം
സ്ത്രീകളുടെ പുരോഗതി ഉറപ്പാക്കാതെ, ലോകത്തിന് വളര്‍ച്ച സാധ്യമാകില്ലെന്നും ഗ്രാമീണ വനിതകളുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. ഗ്രാമീണ മേഖലയിലെ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും നടപ്പാക്കും. സ്വയം സഹായ സംഘത്തിലെ ഒരു അംഗത്തിന് ലക്ഷം രൂപ വരെ മുദ്ര ലോൺ അനുവദിക്കും. ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് 5,000 രൂപ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും.
കോർപറേറ്റ് നികുതി ഇളവ്: പരിധി 400 കോടിയാക്കി
കോർപറേറ്റ് നികുതി നിരക്ക് 25 ശതമാനമായി കണക്കാക്കാനുള്ള പരിധി ഉയർത്തി. 25 ശതമാനം നികുതി കണക്കാക്കാൻ കമ്പനികളുടെ വാർഷിക വിറ്റുവരവ് പരിധി 250 കോടിയിൽനിന്ന് 400 കോടിയാക്കി ഉയർത്തുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. രാജ്യത്തെ 99.3 ശതമാനം കമ്പനികളും ഇൗ പരിധിയിൽ വരുന്നവയാണെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലുള്ള കോർപറേറ്റ് നികുതി 30 ശതമാനമാണ്.
പുതിയ നാണയങ്ങൾ ഉടൻ
ഒരു രൂപ, രണ്ടു രൂപ, അഞ്ചു രൂപ, പത്തു രൂപ 20 രൂപ എന്നിവയുടെ പുതിയ നാണയങ്ങൾ ഉടൻ വിപണിയിൽ ലഭ്യമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എല്ലാ നാണയങ്ങളും കാഴ്ചവൈകല്യമുള്ളവർക്ക് തിരിച്ചറിയാൻ കഴിയുന്നതായിരിക്കും. ചെറിയ മൂല്യത്തിെൻറ നാണയങ്ങൾ കനം കുറഞ്ഞതും മൂല്യം കൂടിയ നാണയങ്ങൾ കനം കൂടിയതുമായിരിക്കും. 20 രൂപയുടെ പുതിയ നാണയത്തിന് 12 വശങ്ങൾ ഉണ്ടാകും. ബാക്കിയുള്ളവ വൃത്താകൃതിയിലായിരിക്കും.
ബഹിരാകാശശേഷി വിൽപനക്ക്
ഇന്ത്യയുടെ ബഹിരാകാശശേഷി വാണിജ്യവത്കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ബഹിരാകാശരംഗത്ത് വാണിജ്യ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.െഎസ്.െഎ.എൽ) രൂപവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘ദശക ദർശനം’ മുന്നോട്ടുവെച്ച് ബജറ്റ്
അടുത്ത പതിറ്റാണ്ടിലേക്കുള്ള പത്തിന ദർശനരേഖയാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്
1. സർക്കാർ ഇടപെടൽ കുറച്ച്, പരമാവധി വഴിയൊരുക്കൽ.
2. മലിനീകരണം കുറക്കുക.
3. സമ്പദ്വ്യവസ്ഥയുടെ മുക്കിലും മൂലയിലും ഡിജിറ്റൽ ഇന്ത്യ.
4. ബഹിരാകാശ പദ്ധതി ലക്ഷ്യം നിറവേറ്റുക.
5. അടിസ്ഥാന സൗകര്യ വികസനം.
6. നല്ല വെള്ളം, ശുദ്ധമായ നദികൾ.
7. കടൽ സമ്പത്ത് പ്രേയാജനപ്പെടുത്തുക.
8. ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്തത; കയറ്റുമതി.
9. ആരോഗ്യ ഭാരതം.
10. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഉൗന്നൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.