Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിശ്ചിതത്വം തന്നെ:...

അനിശ്ചിതത്വം തന്നെ: പിഴക്കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ സർക്കാർ

text_fields
bookmark_border
അനിശ്ചിതത്വം തന്നെ: പിഴക്കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ സർക്കാർ
cancel

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴക്കാര്യത്തിൽ കേന്ദ്രം അടിക്കടി ന ിലപാട് മാറ്റുന്നതോടെ പരിശോധനയിലടക്കം വ്യക്തമായ തീരുമാനമെടുക്കാനാവാതെ സം സ്ഥാന സർക്കാർ. സംസ്ഥാനങ്ങൾക്ക് പിഴ കുറയ്ക്കാമെന്ന് ആദ്യം പറഞ്ഞ കേന്ദ്രമന്ത്ര ി നിതിൻ ഗഡ്ഗരി പിന്നാലെ പിഴക്കാര്യത്തിൽ ഇളവ് വരുത്തില്ലെന്ന് നിലപാട് മാറ്റി.

മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പറഞ്ഞെങ്കില ും സംസ്ഥാനത്തിന് ഇതുസംബന്ധിച്ച് അറിയിപ്പോ വിശദാംശങ്ങളോ ലഭിച്ചിട്ടില്ല. പിഴക ്കാര്യത്തിൽ വ്യക്തത വരുത്തിയുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിെൻറ ഉത്തരവിന് ശേഷമേ ഉയർന്ന പിഴ ചുമത്തൂവെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ അവ്യക്തത തുടരുന്നതോടെ സംസ്ഥാനത്തെ വാഹന പരിശോധനയും പിഴചുമത്തലും അനിശ്ചിതത്വത്തിലാണ്. ഒാണക്കാലത്ത് മാത്രമായിരുന്നു നേരത്തെ പിഴയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ എന്നുമുതൽ പുതിയ പിഴ നടപ്പാക്കാനാകുമെന്ന് അധികൃതർക്കും പറയാനാകുന്നില്ല.

ചില സംസ്ഥാനങ്ങൾ പിഴയിൽ ഇളവ് വരുത്തുകയോ അല്ലെങ്കിൽ പുതിയ നിയമപ്രകാരമുള്ള പിഴ ഇൗടാക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച നിയമസാധുതകളും സാഹചര്യങ്ങളും പരിശോധിക്കാൻ ഗതാഗത സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്്. തിങ്കളാഴ്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ടിങ്ങുണ്ടാകും. ഗുജറാത്താണ് പിഴ കുറച്ചത്.

എന്നാൽ ഇൗ നടപടി നിയമപരമായി നിലനിൽക്കിെല്ലന്നാണ് നിയമവിദഗ്ദർ പറയുന്നത്. ആദ്യഘട്ടത്തിൽ ഗോവ കൂടിയ പിഴക്കെതിരെ രംഗത്ത് വന്നെങ്കിലും നിയമപ്രകാരമുള്ള പിഴ ചുമത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാണ് ഒടുവിൽ വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇൗ സാഹചര്യങ്ങൾ പരിഗണിക്കുേമ്പാൾ തിങ്കളാഴ്ച ചേരുന്ന ഉന്നതതലയോഗത്തിലും കൃത്യമായ ധാരണയുണ്ടാകാൻ ഇടയില്ല.

വ്യക്തത വരുന്നത് വരെ കടുത്ത നടപടിയില്ല -മന്ത്രി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയുടെ കാര്യത്തിൽ കേന്ദ്ര ഉപരിഗതാഗത മന്ത്രാലയത്തിൽനിന്ന് വ്യക്തമായ ഉത്തരവ് വരുന്നത് വരെ സംസ്ഥാനത്ത് കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമത്തോട് പറഞ്ഞു.

ചില സംസ്ഥാനങ്ങൾ നികുതി ഇളവ് വരുത്തിയത് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നെന്ന വിവരമാണ് വാർത്താമാധ്യമങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞത്.

തിങ്കളാഴ്ച സംസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാലും കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്ന സാഹചര്യത്തിൽ ഇവിടെയുണ്ടാകുന്ന നിലപാടുകളും തീരുമാനങ്ങളുമാണ് അന്തിമം. ഇത് കണക്കിലെടുത്ത് കേന്ദ്ര തീരുമാനത്തിനും നിർദേശത്തിനും ശേഷം മാത്രമേ കടുത്ത നടപടികളുണ്ടാകൂ. അതേസമയം പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHeavy fineMotor Vehicle Finesmotor vehicle amendment act
News Summary - uncertainity in motor vehicle fines -kerala news
Next Story