Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉംറ വിസ സ്റ്റാമ്പിങ്...

ഉംറ വിസ സ്റ്റാമ്പിങ് നിരക്ക് വർധന: തീർഥാടകർ കുറയുന്നു

text_fields
bookmark_border
ഉംറ വിസ സ്റ്റാമ്പിങ് നിരക്ക് വർധന: തീർഥാടകർ കുറയുന്നു
cancel
മലപ്പുറം: ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നിരക്ക് സൗദി സർക്കാർ ഇരട്ടിയായി വർധിപ്പിച്ചതോടെ തിരക്ക് കുറയുന്നു. പുതിയ സീസൺ ആരം ഭിച്ച് ദിവസങ്ങൾക്കകമാണ് സ്റ്റാമ്പിങ് ഫീസ് കുത്തനെ കൂട്ടിയത്. വിസ നിബന്ധനകൾ കർശനമാക്കുകയും ചെയ്തതോടെ പുതിയ സീസൺ തുടക്കത്തിലുണ്ടാകുന്ന തിരക്ക് ഇത്തവണയില്ലെന്ന് ട്രാവൽസ് ഉടമകൾ പറയുന്നു. ശരാശരി 55,000 രൂപയാണ് നേരത്തേ ട്രാവൽസുകൾ ഈടാക്കിയിരുന്നത്.

നിരക്കുകളിൽ മാറ്റംവന്നതോടെ 10,000 രൂപയോളം കൂടി. സീസൺ സമയങ്ങളിൽ പിെന്നയും വർധിക്കും. വിസ സ്റ്റാമ്പിങ്ങിന് 50 റിയാലുണ്ടായിരുന്നത് 300 ആയാണ് വർധിപ്പിച്ചത്. കഴിഞ്ഞ സീസണിെൻറ അവസാന സമയത്ത് നിരക്ക് ഉയർത്തിയതിന് പിറകെയാണ് പുതിയ നടപടി. വിസ നിരക്കിൽ മാത്രം ആറായിരത്തോളം രൂപയുടെ വർധനവാണ് വന്നത്. മറ്റു നിരക്കുകളും കൂടിയാകുേമ്പാൾ ഇതിലും കൂടും.

വിസ അനുവദിക്കണമെങ്കിൽ തീർഥാടകർ താമസിക്കുന്ന ഹോട്ടലിെൻറയും മക്കയിലും മദീനയിലും സഞ്ചരിക്കുന്ന വാഹനത്തിെൻറയും വാടക മൂൻകൂട്ടി അടക്കണം. സൗദി സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ മാത്രമാണ് താമസത്തിന് ബുക്ക് ചെയ്യാൻ അനുമതിയുള്ളത്. ആദ്യഘട്ടത്തിൽ ഉയർന്ന ഹോട്ടലുകൾ മാത്രമാണ് പോർട്ടലിൽ ലഭ്യമായിരുന്നത്. പണം അടക്കാൻ പ്രത്യേക ബാങ്കിങ് സംവിധാനമുണ്ട്. യാത്ര റദ്ദാക്കേണ്ടിവന്നാൽ ഇൗ തുക തിരിച്ചുകിട്ടില്ല. ബന്ധുക്കളുടെ കൂടെ താമസിക്കാനുദ്ദേശിക്കുന്നവരും ഹോട്ടൽ താമസത്തിന് മുൻകൂട്ടി പണം അടക്കേണ്ടിവരും. ഇവരും യാത്ര റദ്ദാക്കിയാൽ പണം ലഭിക്കില്ല. മൂന്ന് വർഷത്തിനിടയിൽ വീണ്ടും ഉംറക്ക് പോകുന്നവരിൽനിന്ന് ഈടാക്കിയിരുന്ന 2,000 റിയാൽ 300 ആക്കി കുറച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsumrah visa stamping
News Summary - umrah visa stamping cost-kerala news
Next Story