ഭാര്യയെ മർദിച്ച് അവശയാക്കി സുഹൃത്തിനെ ഏൽപിച്ചു, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു; പ്രതി താജുദ്ദീനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി
text_fieldsഎകരൂല്‍: മര്‍ദനമേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുല്സുവിെൻറ (31) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ഭർത്താവ് മലപ്പുറം എടരിക്കോട് കുഴപ്പകോവിലകത്ത് താജുദ്ദീനെ കണ്ടെത്താന്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇയാളുടെ രണ്ടു സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഇയാള്‍ക്കായി വലവിരിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ തങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പൊലീസിെൻറ നിരീക്ഷണത്തിലാണ്. ഇയാള്‍ വലയിലായതായി സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ശരീരമാസകലം മര്‍ദനമേറ്റ് അവശയായ യുവതിയെ കോഴിക്കോട് വീര്യമ്പ്രത്തുള്ള സുഹൃത്ത് സിറാജുദ്ദീനെ ഏൽപിച്ച് ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരിച്ചു.
സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് താജുദ്ദീന് ഒളിവിൽ പോയി. ഭാര്യയെ സംശയിച്ചിരുന്ന താജുദ്ദീൻ ഉമ്മുകുൽസുവിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതി ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഒരു മാസം മുമ്പാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. ഒരാഴ്ച മുമ്പാണ് താജുദ്ദീന് കുടുംബ സമേതം സുഹൃത്ത് സിറാജുദ്ദീനും കുടുംബവും താമസിക്കുന്ന വീര്യമ്പ്രത്തെ വാടക വീട്ടില്‍ എത്തിയത്. സിറാജുദ്ദീെൻറ ഭാര്യയും രണ്ടു വയസ്സായ കുട്ടിയും ചികിത്സക്ക് നാട്ടില്‍ പോയിരുന്നു. താജുദ്ദീന് ഇടക്കിടെ കുടുംബസമേതം വീര്യമ്പ്രത്തുള്ള ഈ വീട്ടില്‍ വരുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്ച രാവിലെ താജുദ്ദീന് ഭാര്യയെയും കുട്ടികളെയും കൂട്ടി നാട്ടില്‍ പോയി. നാട്ടിലെത്തിയ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു. വൈകീട്ട് മര്‍ദനമേറ്റ് അവശയായ ഭാര്യയെയും കൂട്ടി കാറില്‍ വീണ്ടും വീര്യമ്പ്രത്ത് എത്തിയ താജുദ്ദീന്, ബാലുശ്ശേരി പനങ്ങാട് തിരുവാഞ്ചേരി പൊയിലില്‍ കോഴിക്കടയില്‍ ജോലിചെയ്യുന്ന സിറാജുദ്ദീനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത്. സിറാജുദ്ദീനാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ, മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നു. ഉമ്മുകു ൽസുവിെൻറ ശരീരമാസകലം പരിക്കേറ്റിരുന്നു. പേശികളും അസ്ഥികളും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നിട്ടുണ്ട്. വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പൊലീസും പരിശോധന നടത്തിയതിനുശേഷം ശനിയാഴ്ച പൂട്ടിയ വാടക വീട് ഞായറാഴ്ച സിറാജുദ്ദീന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.