Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മുകുൽസു കൊലപാതകം:...

ഉമ്മുകുൽസു കൊലപാതകം: ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും പിടിയില്‍

text_fields
bookmark_border
thajudheen
cancel
camera_alt

താജുദ്ദീൻ

േകാട്ടക്കൽ: കൊണ്ടോട്ടി നെടിയിരുപ്പ്‌ സ്വദേശിനി ഉമ്മുകുല്‍സുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും പിടിയില്‍. ഭര്‍ത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീൻ (34), സുഹൃത്തുക്കളും തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശികളുമായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ തിങ്കളാഴ്ച അർധരാത്രിയോടെ കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ബാലുശ്ശേരി പൊലീസിന് കൈമാറും. കൊലപാതകത്തില്‍ താജുദ്ദീനെ സഹായിച്ച സുഹൃത്തുക്കളെ ബാലുശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. രണ്ടും മൂന്നും പ്രതികളാണിവര്‍.

സംഭവ ദിവസം വൈകീട്ട് മര്‍ദനമേറ്റ് അവശനിലയിലായ ഉമ്മുകുല്‍സുവിനെ ആശുപത്രിയിലെത്തിക്കാന്‍ ബാലുശ്ശേരിക്ക് സമീപം നന്മണ്ട വീര്യമ്പ്രത്തുള്ള സുഹൃത്തിനെ ഏല്‍പ്പിച്ച് താജുദ്ദീന്‍ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചത്.

താജുദ്ദീൻ ദിവസങ്ങളോളം ഉമ്മുകുല്‍സുവിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനം സഹിക്കവയ്യാതെ യുവതി നേരേത്ത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീ‍െൻറ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുവന്നത്.

യുവതിയുടെ ഫോണ്‍ കണ്ടെത്താനായി നാട്ടിലെ വാടക വീട്ടില്‍വെച്ചും കാറില്‍വെച്ചും ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. താജുദ്ദീനും കുടുംബവും സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറാണ് അറസ്റ്റിലായ രണ്ടാംപ്രതി ആദിത്യന്‍ ബിജു. ആദിത്യന്‍ ബിജുവിനെയും ജോയല്‍ ജോര്‍ജിനെയും പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - Umm Kulsu murder: Husband and two friends arrested
Next Story