സർവകലാശാല, കോളജ് െഗസ്റ്റ് അധ്യാപക വേതനം അര ലക്ഷമാക്കി യു.ജി.സി ഉത്തരവ്
text_fieldsതിരുവനന്തപുരം: സർവകലാശാലകളിലെയും കോളജുകളിലെയും െഗസ്റ്റ് അധ്യാപകരുടെ പ്രതിമാസ വേതനം അര ലക്ഷം രൂപയാക്കാ ൻ യു.ജി.സി നിർദേശം. ഒരു ക്ലാസിന് 1500 രൂപ എന്ന നിലയിൽ പ്രതിമാസം പരമാവധി 50,000 രൂപ നൽകാനാണ് സർവകലാശാലകൾക്ക് നിർദേശം. അനുവദിക്കപ്പെട്ട തസ്തികകളിൽ മാത്രമേ െഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ പാടുള്ളൂ. എന്നാൽ, സർവകലാശാലകളിൽ അനുവദിക്കപ്പെട്ട തസ്തികകളേക്കാൾ 20 ശതമാനംവരെ അധികം െഗസ്റ്റ് അധ്യാപകരെ നിയമിക്കാനും അനുമതിയുണ്ട്. അസിസ്റ്റ് പ്രഫസർ തസ്തികയിലേക്ക് യു.ജി.സി നിർദേശിച്ച യോഗ്യതയുള്ളവരെ മാത്രമേ െഗസ്റ്റ് അധ്യാപകരായി നിയമിക്കാവൂ. സ്ഥിരം അധ്യാപകരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ െഗസ്റ്റ് അധ്യാപകരുടെ നിയമനത്തിലും സ്വീകരിക്കണം.
വൈസ് ചാൻസലറോ അദ്ദേഹം നാമനിർദേശം ചെയ്ത വ്യക്തിയോ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയിൽ ബന്ധപ്പെട്ട വിഷയത്തിലെ വിദഗ്ധൻ, ബന്ധപ്പെട്ട ഫാക്കൽറ്റി ഡീൻ, വകുപ്പ് മേധാവി, എസ്.സി/എസ്.ടി/ഒ.ബി.സി/ മൈനോറിറ്റി/വനിത/ഭിന്നശേഷി വിഭാഗത്തിൽനിന്ന് വൈസ് ചാൻസലർ നാമനിർദേശം ചെയ്യുന്ന അക്കാദമിഷ്യൻ എന്നിവർ അംഗങ്ങളായിരിക്കണം. േക്വാറം തികയാൻ വിഷയവിദഗ്ധൻ ഉൾപ്പെടെ നാല് അംഗങ്ങൾ ഉണ്ടാകണം. െഗസ്റ്റ് അധ്യാപകർക്ക് സർവകലാശാല ഭരണസമിതികളിലേക്ക് വോട്ടിങ് അവകാശമുണ്ടാകില്ല. സർവിസിൽനിന്ന് വിരമിച്ച അധ്യാപകരെ 70 വയസ്സുവരെ െഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.