Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ജി.സി ശമ്പള...

യു.ജി.സി ശമ്പള പരിഷ്കരണം ‘കടലാസിൽ’ നടപ്പാക്കി സർക്കാർ

text_fields
bookmark_border
ugc
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല, കോളജ് അധ്യാപകർക്ക്‌ യു.ജി.സിയുടെ ഏഴാം ശമ ്പള കമീഷൻ ശിപാർശ പ്രകാരമുള്ള ശമ്പള വർധന നടപ്പാക്കി സർക്കാർ ഉത്തരവ്. അടിസ്ഥാന ശ മ്പളത്തിെൻറ 2.67 ഇരട്ടിയാണ് വർധന. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യം. അസി. പ്രഫസർ ക്ക് 10,000 മുതൽ 20,000 രൂപ വരെയും അസോ. പ്രഫസർക്ക് 25,000 മുതൽ 30,000 രൂപ വരെയും വർധന ലഭിച്ചേക്കും.

പ രിഷ്കരിച്ച ശമ്പളം ഏപ്രിൽ ഒന്നുമുതലാണ് പണമായി ലഭിക്കേണ്ടത്. 2016 ജനുവരി മുതൽ മാർച്ച് 31 വരെയുള്ള കുടിശ്ശിക വിതരണം സാമ്പത്തിക സ്ഥിതികൂടി കണക്കിലെടുത്ത് മാത്രമേ തീരുമാനിക്കൂ. ഈ കാലയളവിൽ വിരമിച്ച അധ്യാപകരുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, യോഗ്യതയുള്ളവർക്ക് പ്രഫസർ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകാം.

പെൻഷൻകാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കേണ്ടിവരും. എം.ഫിൽ, പിഎച്ച്.ഡി ബിരുദമുള്ളവർക്കുണ്ടായിരുന്ന അധിക ഇൻക്രിമെൻറ് എടുത്തുകളഞ്ഞിട്ടുണ്ട്. ഉദ്യോഗക്കയറ്റത്തിന് എടുക്കുന്ന കാലയളവിൽ ഇവർക്ക് ഇളവുണ്ടെന്ന കാരണത്താലാണ് യു.ജി.സി നിർദേശിച്ച ഇൻക്രിമെൻറ് എടുത്തുകളഞ്ഞത്. ഉത്തരവിറങ്ങിയെങ്കിലും പുതിയ ശമ്പളം എന്നുമുതൽ ലഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 2016 ജനുവരി മുതലുള്ള കുടിശ്ശിക എങ്ങനെ കൊടുത്തുതീർക്കുമെന്നും പറയുന്നില്ല.

ഏഴാം ശമ്പള കമീഷൻ ശിപാർശ 2019 മാർച്ച് 31നകം നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പാലിച്ചില്ലെങ്കിൽ കേന്ദ്രവിഹിതമായി ലഭിക്കുന്ന 50 ശതമാനം തുക ലഭിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളം ജൂൺ 30 വരെ സമയം ചോദിച്ചു. ഇതുപ്രകാരമാണ് ജൂൺ 29ന് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ കേന്ദ്ര വിഹിതം സർക്കാറിന് ലഭിക്കും. ഉത്തരവിെൻറ അടിയന്തരഗുണം കേന്ദ്രവിഹിതമായ 50 ശതമാനം സർക്കാറിന് നേടിയെടുക്കാനാകും.

പുതുക്കിയ ശമ്പളം ഗുണഭോക്താക്കളായ കോളജ്/സർവകലാശാല അധ്യാപകർക്കും ലൈബ്രേറിയന്മാർക്കും അടുത്ത സാമ്പത്തിക വർഷത്തിൽ മാത്രമേ ലഭിക്കൂവെന്നാണ് സൂചന. ആറാം ശമ്പള പരിഷ്കരണത്തിെൻറ ഭാഗമായി നടപ്പാക്കേണ്ട കോളജ് അധ്യാപകരുടെ പ്രമോഷനും േപ്ലസ്മെൻറും ഇതുവരെ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടില്ല. കേന്ദ്രവിഹിതം വാങ്ങിയെടുക്കാനുള്ള തന്ത്രം മാത്രമാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയുള്ള ഉത്തരവെന്ന് അധ്യാപക സംഘടനകൾ തന്നെ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugckerala newsmalayalam news
News Summary - ugc salary hike -kerala news
Next Story