Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗ്‌നചിത്രം...

നഗ്‌നചിത്രം പകര്‍ത്തി ബ്ലാക്മെയിൽ; യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച അഞ്ചുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border
നഗ്‌നചിത്രം പകര്‍ത്തി ബ്ലാക്മെയിൽ; യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച അഞ്ചുപേര്‍ക്കെതിരെ കേസ്
cancel

ബേക്കല്‍: യുവതിയെ പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഭര്‍ത്താവിെൻറ സുഹൃത്തുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഉദുമയുടെ സമീപപ്രദേശത്ത് താമസിക്കുന്ന 25കാരിയുടെ പരാതിയില്‍ സുഹൈല്‍, അബ്ദുറഹ്മാന്‍, മുനീര്‍, ആസിഫ്, അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികള്‍ നല്‍കിയതിനാല്‍ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

2016 മാര്‍ച്ച് 23 മുതല്‍ മാസങ്ങളോളം ഭര്‍ത്താവിെൻറ സുഹൃത്തടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡനരംഗങ്ങള്‍ ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു.

തുടര്‍ന്ന് മറ്റുള്ളവരും യുവതിയെ ഭീഷണിപ്പെടുത്തി പല തവണകളായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. നിരന്തരമായ ലൈംഗിക പീഡനം കാരണം തളര്‍ന്ന യുവതി ഉപദ്രവിക്കരുതെന്ന് അഭ്യർഥിച്ചപ്പോള്‍ ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് പീഡനം തുടര്‍ന്നു. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ യുവതിയെ പീഡിപ്പിച്ച സംഘത്തില്‍പെട്ട യുവാവിനെ ഭര്‍ത്താവിെൻറ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ തല്ലിയൊടിച്ച സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseudmaudma rape case
Next Story