കണ്ണൂർ കോർപറേഷൻ: എൽ.ഡി.എഫ് പുറത്ത്
text_fieldsകണ്ണൂർ: കണ്ണൂർ കോർപറേഷൻ ഭരണത്തിൽനിന്ന് എൽ.ഡി.എഫ് പുറത്ത്. മേയർ സി.പി.എമ്മിലെ ഇ. പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം 26നെതിരെ 28 വോട്ടുകൾക്ക് പാസാ യി. നാലുവർഷം എൽ.ഡി.എഫിനൊപ്പംനിന്ന കോൺഗ്രസ് വിമതനും െഡപ്യൂട്ടി മേയറുമായ പി.കെ. ര ാഗേഷ് കൂറുമാറി യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞതോെടയാണ് കണ്ണൂർ നഗരഭരണം സി.പി.എമ ്മിന് നഷ്ടമായത്.
അവിശ്വാസം പരിഗണിക്കാൻ വരണാധികാരി ജില്ല കലക്ടർ ടി.വി. സുഭാഷിെൻറ അധ്യക്ഷതയിൽ ശനിയാഴ്ച രാവിലെ ഒമ്പതിന് കൗൺസിൽ യോഗം തുടങ്ങി. നാലു മണിക്കൂർ ചർച്ച പലകുറി ബഹളത്തിൽ മുങ്ങി. ഉച്ചക്ക് ഒരുമണിയോടെ രഹസ്യബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. അവിശ്വാസചർച്ച റിപ്പോർട്ട് ചെയ്യാൻ ജില്ല കലക്ടർ മാധ്യമങ്ങളെ അനുവദിച്ചില്ല. അടച്ചിട്ടമുറിയിലാണ് ചർച്ചയും വോട്ടെടുപ്പും നടന്നത്.
മൂന്നാഴ്ചക്കകം പുതിയ മേയറെ തെരഞ്ഞെടുക്കും. അതുവരെ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആക്ടിങ് മേയറായി പ്രവർത്തിക്കും. യു.ഡി.എഫിലെ ധാരണപ്രകാരം അവശേഷിക്കുന്ന 13 മാസത്തിൽ ആദ്യപകുതിയിൽ മേയർസ്ഥാനം കോൺഗ്രസിനാണ്. കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ മേയറാകും. രണ്ടാം പകുതിയിൽ മേയർസ്ഥാനം മുസ്ലിം ലീഗിന് ആകും. ഡെപ്യൂട്ടി മേയർസ്ഥാനത്ത് പി.കെ. രാഗേഷ് തുടരും.
പി.െക. രാഗേഷിെൻറ കൂറുമാറ്റം ധാർമികമായി ശരിയല്ലെന്നും രാഗേഷ് രാജിവെക്കണമെന്നും സ്ഥാനം നഷ്ടമായ ഇ.പി. ലത പറഞ്ഞു. രാജിവെച്ചില്ലെങ്കിൽ രാഗേഷിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.