സർക്കാർ വന്നാൽ ശബരിമലക്കായി നിയമനിർമാണം–യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നിയമനിർമാണം നടത്തുമെന്ന് യു.ഡി.എഫ് ഏകോപന സമിതി. കൺകറൻറ് പ ട്ടികയിലുള്ള വിഷയമെന്ന നിലയിൽ സംസ്ഥാനത്തിന് നിയമനിർമാണം നടത്തുന്നതിന് തടസ ്സമില്ലെന്നും യോഗതീരുമാനങ്ങൾ അറിയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസേമ്മളനത്തിൽ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയങ്ങളിലൊന്നായിരുന്നുവെന്നും അത് വോട്ടർമാരെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും മോദി-പിണറായി സർക്കാറുകൾക്ക് കീഴിൽ പീഡനം അനുഭവിക്കുന്നതായി യോഗം വിലയിരുത്തി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നിയമപരവും ഭരണപരവുമായ കാര്യങ്ങൾ ചെയ്യും. ബി.ജെ.പി-സംഘ്പരിവാർ കടന്നുകയറ്റത്തെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞത് യു.ഡി.എഫിനാണ്.
നേമം മണ്ഡലത്തിൽ മാത്രമാണ് ബി.െജ.പി മുന്നിലെത്തിയത്. 123 മണ്ഡലങ്ങളിൽ യു.ഡി.എഫ് ലീഡ് നേടി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവരുടെ മണ്ഡലങ്ങളിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്. ബി.ജെ.പിയെ നേരിടാൻ ഇടതുമുന്നണി അന്തരീക്ഷമൊരുക്കിയെന്ന സി.പി.എം വാദം വിചിത്രമാണ്. പ്രാദേശികമായി മുന്നണി ഇല്ലാതായതും ദേശീയതയും വർഗീയതയും ആളിക്കത്തിച്ചതുമാണ് മോദിയുടെ തിരിച്ചുവരവിന് കാരണമെന്ന് യോഗം വിലയിരുത്തി.
ഫാഷിസത്തിന് എതിരെയുള്ള പോരാട്ടം തുടരും -അദ്ദേഹം പറഞ്ഞു. ആലപ്പുഴ പരാജയം ചർച്ച ചെയ്യും. കൊക്കിന് വെച്ചത് കുളക്കോഴിക്ക് കൊണ്ടത് പോലയാണ് സി.പി.എമ്മിെൻറ അവസ്ഥയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പിയെ വളർത്തി സ്വന്തംനില ഭദ്രമാക്കാനാണ് സി.പി.എം ശ്രമിച്ചത് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.