ശബരിമല പ്രചാരണത്തിൽ ഉറച്ചുനിൽക്കാൻ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന ചർച്ച അവഗണിക്കാനാണ് സി.പി.എം തീരുമാനമെങ്കിലും ആ വിഷയത്തിൽ ഉൗന്നിയുള്ള പ്രചാരണവുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ്.
കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വർഗീയച്ചുവയുള്ള പരാമർശങ്ങളും സ്വർണക്കടത്ത് കേസന്വേഷണത്തിലെ മെെല്ലപ്പോക്കും ചൂണ്ടിക്കാട്ടി ബി.ജെ.പി-സി.പി.എം ഒത്തുകളി ആരോപണവും ഇതോടൊപ്പം ആയുധമാക്കും.
കോൺഗ്രസ്-ലീഗ് ബന്ധമുയർത്തി ഹൈന്ദവ വോട്ട് സ്വന്തമാക്കാനുള്ള സി.പി.എം നീക്കത്തിന് തടയിടാനുള്ള മികച്ച ആയുധമായാണ് ശബരിമല വിഷയത്തെ യു.ഡി.എഫ് കാണുന്നത്. ഭക്തരുടെ വികാരം കണക്കിലെടുക്കാതെ യുവതികളെ എത്തിച്ച് ശബരിമലയെ വിവാദകേന്ദ്രമാക്കിെയന്നും സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാതെ വിശ്വാസികളെ സർക്കാർ വഞ്ചിക്കുകയാണെന്നും ആേരാപിക്കും.
ശബരിമല വിഷയം സജീവമാക്കിയാൽ പ്രതികരിക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ സി.പി.എമ്മിന് കഴിയില്ലെന്ന് അവർ കരുതുന്നു. അതേസമയം, അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തിൽ നിയമനിര്‍മാണം നടത്തുമെന്ന തങ്ങളുടെ വാഗ്ദാനം ഹൈന്ദവ സമൂഹത്തിന് സ്വീകാര്യമാകുമെന്നും യു.ഡി.എഫ് കരുതുന്നു.
കോൺഗ്രസ് നേതാക്കളുടെ സന്ദർശനത്തിെൻറ പേരിൽ പാണക്കാട് കുടുംബത്തെ സി.പി.എം അപമാനിച്ചെന്ന പ്രചാരണവും ശക്തമാക്കും. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടിന് തെളിവായും ഇത്തരം പ്രസ്താവനകളെ യു.ഡി.എഫ് ഉയർത്തിക്കാട്ടും. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി യു.ഡി.എഫിന് ഇത് ഗുണകരമാകുമെന്ന് അവർ കരുതുന്നു.
സ്വർണക്കടത്ത് കേസന്വേഷണത്തിലെ ഇപ്പോഴത്തെ മെല്ലപ്പോക്ക് ചൂണ്ടിക്കാട്ടി സി.പി.എം-ബി.ജെ.പി അവിശുദ്ധബന്ധെമന്ന പ്രചാരണവും ഉയർത്തും. ഇതിന് തെളിവായി കണ്ണൂർ തില്ലേങ്കരി ജില്ല പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ് ഫലമാകും ഉയർത്തിക്കാട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.