മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ സത്യഗ്രഹം
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക, ഇൗ സര്‍ക്കാറിന് കീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫിെൻറ എം.പിമാരും എം.എല്‍.എമാരും നേതാക്കളും സംസ്ഥാനവ്യാപകമായി സത്യഗ്രഹം നടത്തി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനപ്രതിനിധികളും നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഓഫിസുകളിലോ വീടുകളിലോ ആണ് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ സത്യഗ്രഹം ഇരുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ സത്യഗ്രഹങ്ങളെയും ബന്ധിപ്പിച്ചിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേൻറാൺമെൻറ് ഹൗസില്‍ സത്യഗ്രഹമിരുന്ന് സമരത്തിന് നേതൃത്വം നല്കി. ഡല്‍ഹിയില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലേക്കുള്ള അധഃപതനത്തിലേക്കാണ് ഇടത് സര്‍ക്കാര്‍ കൂപ്പുകുത്തിയിരിക്കുന്നതെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി ആസ്ഥാനത്തും ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസിലും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്തെ വസതിയിലും ഇരുന്ന് പങ്കെടുത്തു.
മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു –ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികമായി അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെെട്ടന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയുടെ ഓഫിസ് ചെയ്ത തെറ്റിെൻറ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാത്രമാണ് പുറത്താക്കിയത്. ഇനി ആരൊക്കെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഈ കേസില്‍ ഇടപെട്ടിട്ടുണ്ട് എന്നത് അന്വേഷണത്തിലൂടെ പുറത്തുവരാന്‍ പോവുകയാണ്. യു.ഡി.എഫിെൻറ സ്പീക്ക്അപ് കേരളയിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിൽ തുടരാന്‍ ധാർമിക അവകാശമില്ല –കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാന സര്‍ക്കാറിെൻറ തണലില്‍ കള്ളക്കടത്തുകാരും അഴിമതിക്കാരും പടര്‍ന്ന് പന്തലിച്ചെന്നും സകല മേഖലകളിലും പരാജയപ്പെട്ട ഇടത് സര്‍ക്കാറിന് ഭരണത്തിൽ തുടരാന്‍ ധാർമിക അവകാശമില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ക്രെഡിറ്റ് മാത്രം ലക്ഷ്യം വെച്ചുള്ള നടപടി കാരണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിടിവിട്ടെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ആര്.എസ്.എസ് ആക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 'സ്പീക് അപ് കേരള' കാമ്പയിനിെൻറ ഭാഗമായി നടത്തിയ സത്യഗ്രഹസമരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.