Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്...

സ്വർണക്കടത്ത് കേസിൽ യു.ഡി.എഫിെൻറ ഉന്നം മുഖ്യമന്ത്രി 

text_fields
bookmark_border
pinarayi-Mullapalli
cancel

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട് യു.ഡി.എഫ്. ഭരണത്തുടർച്ച ആഗ്രഹിച്ച് നീങ്ങുന്ന സര്‍ക്കാറിനെതിരെ ഏറ്റവും ശക്തമായ ആയുധമാക്കി വിഷയം ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയെയും അദ്ദേഹത്തിെൻറ ഒാഫിസിനെയും കടന്നാക്രമിച്ച്  കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയതും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചതും ഇൗ ലക്ഷ്യത്തോടെയാണ്.

മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തുനിര്‍ത്തി ശക്തമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധം അലയടിച്ചതിനു പിന്നാലെ ബുധനാഴ്ച പ്രത്യക്ഷസമരം തുടങ്ങാനും പാർട്ടി തീരുമാനിച്ചു. പ്രതികളെ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് സംരക്ഷിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. 

സ്വപ്നക്ക് െഎ.ടി വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ സുപ്രധാന തസ്തികയിൽ ജോലി ലഭിച്ചതും  നേരത്തേ ഉന്നയിച്ച ആരോപണത്തിൽ നിറഞ്ഞുനിന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിെൻറ ഇടപെടലും ആരോപണങ്ങൾക്ക് ഉൗർജം പകരുന്നു. സ്പ്രിൻക്ലർ ഉൾപ്പെടെ നേരേത്ത നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയിൽനിന്ന് പൂർണ സംരക്ഷണം ലഭിച്ചിരുന്ന പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കേണ്ടിവന്നത് ആരോപണങ്ങളിൽ കഴമ്പുള്ളതിനാലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കിയെന്നതിെൻറ പേരിൽ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFgold smugglingkerala newscustomsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - udf against kerala cm
Next Story