യു.എ.പി.എ; അലൻെറയും താഹയുടേയും ജാമ്യാപേക്ഷ ഹൈകോടതി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിന്‍റെയും താഹ ഫസലിൻെറയും ജാമ്യാപേക്ഷ ഹൈകോടതി വിധി പറയാൻ മാറ്റി. അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അന ുവദിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, സി.പി.എമ്മിന്‍റെ മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന ് പ്രതികള്‍ കോടതിയിൽ വാദിച്ചു.
ജാമ്യം അനുവദിക്കണമെന്നും യു.എ.പി.എ ചുമത്താവുന്ന തരത്തിൽ പൊലീസ് യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹരജി നൽകിയത്. കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നാണ് ഹരജിക്കാരുടെ വാദം.
നിരോധിക്കപ്പെട്ട മാവോവാദ സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നവംബർ ഒന്നിനാണ് യുവാക്കളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് ഡയറി പൊലീസ് കഴിഞ്ഞ ദിവസം ഹൈകോടതിക്ക് കൈമാറിയിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണെന്നും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ നിരവധി യു.എ.പി.എ കേസുകളിൽ പ്രതിയാെണന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.