Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സുരക്ഷയിൽ അലന്...

പൊലീസ് സുരക്ഷയിൽ അലന് നിയമപരീക്ഷ

text_fields
bookmark_border
പൊലീസ് സുരക്ഷയിൽ അലന് നിയമപരീക്ഷ
cancel
camera_alt??? ???????? ????.?? ????????????? ??????? ?????? ???????? ??????? ???????? ??? ?????? ?????????????????????????

തലശ്ശേരി: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി റിമാൻഡിൽ കഴിയുന്ന കോഴിക്കോ ട് പന്തീരാങ്കാവ് സ്വദേശി അലന്‍ ഷുഹൈബിന് പൊലീസ് കാവലിൽ നിയമപരീക്ഷ. തലശ്ശേരി പാല യാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് അലൻ ചൊവ്വാഴ്ച ഉച്ചക്ക് എല്‍എല്‍.ബി രണ്ട ാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. തൃശൂർ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അലനെ പരീക്ഷ തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പ് ഉച്ചക്ക് 1.10നാണ് കാമ്പസിൽ എത്തിച്ചത്. ഉച്ചക്ക് ഒന്നരക്ക് ആരംഭിച്ച ജനറല്‍ ഇംഗ്ലീഷ് പരീക്ഷ വൈകീട്ട് നാലരക്ക് അവസാനിച്ചു.


പരീക്ഷക്കെത്തിയ മകനെ കാണാൻ അലൻ ഷുഹൈബി‍െൻറ മാതാവ് സവിത മഠത്തിലും സുഹൃത്തുക്കളും പാലയാട് കാമ്പസിലെത്തിയിരുന്നു. പരീക്ഷ തുടങ്ങുന്നതിന് മുമ്പും ശേഷവും അലനും അമ്മയും തമ്മിൽ സംസാരിച്ചു. എന്നാൽ, അലനെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചില്ല. പരീക്ഷ എങ്ങനെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നന്നായി എന്നുമാത്രമായിരുന്നു മറുപടി. മകനെ പരീക്ഷയെഴുതാൻ അനുവദിച്ച കോടതിയോട് നന്ദിയുണ്ടെന്നും കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അമ്മ സവിത മഠത്തിൽ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹൈകോടതിയും കണ്ണൂര്‍ സര്‍വകലാശാലയും അനുവദിച്ചതിനെ തുടർന്നാണ് അലന് പരീക്ഷയെഴുതാന്‍ പൊലീസ് സൗകര്യമൊരുക്കിയത്. പരീക്ഷ നടക്കുന്ന മറ്റ് തീയതികളില്‍ വീണ്ടും അലനെ കാമ്പസിലെത്തിക്കും. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റു പരീക്ഷകള്‍. പരീക്ഷാ ഹാളില്‍ അലൻ സുഹൃത്തുക്കളോട് ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയതെന്ന് കാമ്പസ് അധികൃതര്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് അലനെ പൊലീസ് കൊണ്ടുപോയി. പാലയാട് കാമ്പസിൽ ധർമടം പൊലീസാണ് സുരക്ഷയൊരുക്കിയത്. എൽഎൽ.ബി വിദ്യാർഥിയായ അലനെയും ജേണലിസം വിദ്യാർഥിയായ താഹയെയും കഴിഞ്ഞ വർഷം നവംബർ ഒന്നിന് രാത്രി കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUAPA casealan shuhaib
News Summary - uapa case alan shuhaib exam-kerala news
Next Story