Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികൾ കേളകത്തെ...

മാവോവാദികൾ കേളകത്തെ വീടുകളിലെത്തിയ സംഭവം: യു.എ.പി.എ ചുമത്തി കേസെടുത്തു

text_fields
bookmark_border
മാവോവാദികൾ കേളകത്തെ വീടുകളിലെത്തിയ സംഭവം: യു.എ.പി.എ ചുമത്തി കേസെടുത്തു
cancel
camera_alt??? ??????

കേളകം (കണ്ണൂർ): ശാന്തിഗിരി കോളിത്തട്ടിൽ സായുധരായ മാവോവാദികൾ വീടുകളിലെത്തി ഭക്ഷ് യസാധനങ്ങൾ ശേഖരിച്ച് മടങ്ങിയ സംഭവത്തിൽ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തു. അട്ടക ്കുളം രാജൻ, വരിക്കയിൽ മനോജ് എന്നിവരുടെ വീടുകളിലാണ് സംഘം ചൊവ്വാഴ്ച വൈകീട്ടോടെ എത്ത ിയത്. മാവോവാദി നേതാവ് സി.പി. മൊയ്തീെൻറ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് എത്തിയതെന്ന ് പൊലീസ് സ്ഥിരീകരിച്ചു.

വീടുകളിലെത്തിയവരിൽ മാവോവാദികളായ കവിത, സാവിത്രി തു ടങ്ങിയവർ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം, പുറത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന് നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വനം വകുപ്പ് താൽക്കാലിക വാച്ചർ അട്ടക്കുളം രാ ജെൻറ വീട്ടിലെത്തിയ സംഘം യൂനിഫോംധാരികൾ ആയിരുന്നു. എല്ലാവരുടെയും കൈകളിൽ തോക്കും ഉ ണ്ടായിരുന്നു. വീട്ടിലെത്തിയ സംഘം കൈവശമുള്ള മൂന്ന് പവർ ബാങ്കുകൾ, ടാബ്ലെറ്റ് എന്നിവ ചാർജു ചെയ്തു. ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. രാത്രി എട്ടോടെ സമീപത്തുള്ള വരിക്കയിൽ മനോജിെൻറ വീട്ടിലും സംഘമെത്തി ഭക്ഷണസാധനങ്ങൾ വാങ്ങി. എട്ടരയോടെ രാജെൻറ വീട്ടിൽ തിരിച്ചെത്തിയ സംഘം തങ്ങളെത്തിയ വിവരം പുറത്തറിയിക്കാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലതെന്ന താക്കീതും നൽകിയാണ് മടങ്ങിയത്.

രാജെൻറ മക്കളോട്, തങ്ങളോടൊപ്പം കൂടുന്നോ എന്നു ചോദിച്ച സംഘം തങ്ങൾ കേരളത്തിൽ സംഘടന വളർത്തുമെന്നും അറിയിച്ചു. തങ്ങളുടെ നിരപരാധികളായ സഖാക്കളെ കൊന്നൊടുക്കിയ തണ്ടർബോൾട്ട് സേനയെ മുന്നിൽ കിട്ടിയാൽ കൊലപ്പെടുത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നും അവർ പറഞ്ഞതായാണ് വിവരം. മാവോവാദി സംഘം എത്തിയ വീടുകളിൽ ഇരിട്ടി ഡിവൈ.എസ്.പി സജീഷ് വാഴവളപ്പിൽ, കേളകം സി.െഎ പി.വി. രാജൻ, എസ്.െഎ ടോണി ജെ. മറ്റത്തിൽ തുടങ്ങിയവരടങ്ങുന്ന സംഘം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.

കോവിഡ് മറയിൽ വനപാതകൾ കൈയടക്കി മാവോവാദികൾ
പേരാവൂർ: കൊട്ടിയൂർ വനപാതയിലൂടെ മാവോവാദി സംഘം കേളകം രാമച്ചിയിലെത്തിയത് പൊലീസിന് വെല്ലുവിളിയായി. കോവിഡ്കാലത്ത് പൊലീസ് സന്നാഹങ്ങളെ വെല്ലുവിളിച്ചാണ് ശാന്തിഗിരി കോളിത്തട്ടിലെ അട്ടക്കുളം രാജൻ, വരിക്കയിൽ മനോജ് എന്നിവരുടെ വീട്ടിലെത്തി മടങ്ങിയത്. അരനൂറ്റാണ്ടുമുമ്പ് നക്സൽ സംഘങ്ങൾ കടന്നുവന്ന വനപാതകളെയാണ് ഇവർ ഇേപ്പാഴും പിന്തുടരുന്നതെന്നാണ് നിഗമനം.

നിലവിൽ കർണാടക - വയനാട് വനത്തിൽനിന്ന് കണ്ണൂർ വനാതിർത്തികളിലേക്കും മാവോവാദികളുടെ വഴിയടക്കാനാവാതെ വിയർക്കുകയാണ് പൊലീസും വനംവകുപ്പും. കേളകം പഞ്ചായത്തിൽപെടുന്ന രാമച്ചിയും കൊട്ടിയൂർ അമ്പായത്തോടും ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമും മാവോവാദികളുടെ പതിവ് സന്ദർശന മേഖലകളാണ്. കോളയാട് പെരുവ, 24ാം മൈൽ, നിടുംപൊയിൽ പ്രദേശങ്ങളിൽ സായുധ സംംഘങ്ങൾ എത്തിയിട്ടുണ്ട്. ഈ മേഖലകൾ 50 വർഷം മുമ്പ് കേരളത്തിലെ സായുധ പോരാട്ട ചരിത്രത്തിൽ ഇടം നേടിയിരുന്നു.

തിരുനെല്ലി, പുൽപള്ളി പൊലീസ് സ്റ്റേഷൻ അക്രമക്കേസുകളിൽ പ്രതിയാക്കി ജയിലിലടക്കപ്പെട്ട കെ.അജിത അടക്കമുള്ള സായുധ പോരാളികൾ ഒളിവിൽ താമസിക്കാൻ ഈ വനമേഖലയാണ് ഉപയോഗപ്പെടുത്തിയത്. അജിതയെ പൊലീസ് പിടികൂടുന്നത് കേളകം പഞ്ചായത്തിലെ അടക്കാത്തോട് മേഖലയിൽനിന്നായിരുന്നു. ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന പ്രദേശമാണിത്.

ഇപ്പോൾ മാവോവാദികളുടെ സഞ്ചാരപാതകളും പശ്ചിമഘട്ടത്തിലെ റെഡ് കോറിഡോർ നാമത്തിലുള്ള പഴയ നക്സൽ പാതകൾ തന്നെയാണ്.എന്നാൽ, വനം വകുപ്പും പൊലീസും ഏകോപിച്ചുള്ള നടപടികൾ ശുഷ്കമാണ്. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പാതകളിൽ പൊലീസ് സന്നാഹം ശക്തമാക്കിയതോടെ വനമേഖല മാവോവാദികളുടെ സ്വതന്ത്ര വിഹാരകേന്ദ്രമായി.

കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തി പങ്കുവെക്കുന്ന പഞ്ചായത്തുകളായ കൊട്ടിയൂരിനും തവിഞ്ഞാലിനും ഇടയിലുള്ള വനമേഖലയാണ് മാവോവാദികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുന്നത്. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളും രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച ആറളം ഫാം പുനരധിവാസ മേഖലയടക്കം നിരവധി ആദിവാസി കോളനികളും ഇത്തരം സംഘങ്ങൾക്ക് ഒളിത്താവളമായി ഉപയോഗിക്കാൻ കഴിയുന്നു. വർഷങ്ങൾക്കുമുമ്പ് നിടുംപൊയിലിൽ സ്റ്റോൺ ക്രഷർ ആക്രമിച്ച് ജീവനക്കാരെ ഭീഷണപ്പെടുത്തി ചുമരുകളിൽ മാവോവാദി അനുകൂല പോസ്റ്റർ പതിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. ഇതിലെ സംഘത്തലവൻ രൂപേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

കേളകം പൊലീസ് സ്റ്റേഷനു പത്ത് കിലോമീറ്റർ അകലെയാണ് ചൊവ്വാഴ്ച രാത്രി മാവോവാദി സംഘം ഒടുവിലായി എത്തിയത്. മുമ്പ് രണ്ടുതവണ കൊട്ടിയൂർ അമ്പായത്തോട്ടിൽ സായുധരായി പ്രകടനം നടത്തിയിരുന്നു. വയനാട്ടിലും കണ്ണൂരിലും മാവോവാദി സാന്നിധ്യം സജീവമായതോടെ ഇവരെ കുരുക്കാൻ പ്രത്യേക സേന രൂപവത്കരിച്ച് ഒാപറേഷൻ അനാക്കോണ്ട, ഓപറേഷൻ ഹോക് എന്ന പേരുകളിൽ പദ്ധതി നടപ്പാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkannurkerala newslock down
News Summary - uapa against maoist
Next Story