യു.എ.ഇയുടെ 1000 കിറ്റ് നൽകിയത് മന്ത്രി ജലീലിെൻറ മണ്ഡലത്തിൽ മാത്രം
text_fieldsമലപ്പുറം-എടപ്പാൾ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഫോൺ വിളിച്ചതിന് വിശദീകരണവുമായി മന്ത്രി കെ.ടി. ജലീൽ. മേയ് 27നാണ് യു.എ.ഇ കോൺസൽ ജനറലിെൻറ സന്ദേശം വന്നതെന്നും അതിന് മറുപടി നൽകുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് സ്വപ്നയെ വിളിച്ചത്. റമദാനിൽ കോൺസുലേറ്റ് നൽകാറുള്ള ഭക്ഷണക്കിറ്റുകൾ ലോക്ഡൗണിൽ കൊടുക്കാൻ സാധിക്കാത്തതിനാൽ അത് നൽകേണ്ടതുണ്ടോ എന്ന് അന്വേഷിച്ചാണ് കോൺസൽ ജനറൽ സന്ദേശം അയച്ചത്. കോൺസുലേറ്റ് 2019ൽ തിരുവനന്തപുരത്ത് വിതരണം ചെയ്ത ഭക്ഷണക്കിറ്റുകളുടെ ഉദ്ഘാടനം താൻ നിർവഹിച്ചിരുന്നു. അതിെൻറ ചിത്രം കോൺസുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിലൊന്നാണ് ബുധനാഴ്ച പോസ്റ്റ് ചെയ്ത പല ഫോട്ടോകളിൽ ഒന്ന്. മുൻ വർഷങ്ങളിലും ഭക്ഷണക്കിറ്റുകൾ കോൺസുലേറ്റ് നൽകിയിരുന്നു എന്നതിന് തെളിവാണത്.
കോൺസുലേറ്റ് നൽകിയ 1000 കിറ്റുകൾ വട്ടംകുളം, തൃപ്രങ്ങോട് പഞ്ചായത്തുകളിലാണ് വിതരണം ചെയ്തത്. ജൂൺ 15ഓടെയാണിത് പൂർത്തിയാക്കിയത്. കോവിഡ് പ്രതിസന്ധിയും റമദാനും പ്രമാണിച്ചാണ് തവനൂർ മണ്ഡലത്തിൽ കിറ്റ് നൽകിയത്. ഈ സമയത്ത് യു.എ.ഇ കോൺസൽ ജനറൽ സഹായവുമായി എത്തി. 1,000 കിറ്റിെൻറ ഓർഡർ മാറഞ്ചേരി ത്രിവേണി സൂപ്പർമാർക്കറ്റിന് ലഭിച്ചു. 5.25ലക്ഷം രൂപ യു.എ.ഇ കോൺസുലേറ്റ് ത്രിവേണിയിൽ അടച്ചു. ഇതിന് പുറമെ വേറെയും കിറ്റുകൾ നൽകിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.