Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണ്ടർ -17:...

അണ്ടർ -17: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; 16 പേർ പിടിയിൽ

text_fields
bookmark_border
അണ്ടർ -17: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; 16 പേർ പിടിയിൽ
cancel

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിെൻറ ആദ്യ മത്സരത്തിനിടെ കരിഞ്ചന്തയിൽ വൻ വിലയ്ക്ക് ടിക്കറ്റ് വിൽക്കാൻ ശ്രമിച്ച 16 പേരെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്ത് വൻവിലയ്ക്ക് വിൽപന നടത്താനെത്തിച്ച ഇരുന്നൂറോളം ടിക്കറ്റുകൾ പിടികൂടി. ലോകകപ്പിെൻറ സുരക്ഷ ക്രമീകരണങ്ങളോടനുബന്ധിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കരിഞ്ചന്തക്കാർ പിടിയിലായത്.

പിടിയിലായ കാസർകോട് സ്വദേശി സിദ്ദീഖ് (37) വൻതോതിൽ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ സൗകര്യത്തിലൂടെ വാങ്ങിയ ശേഷം നാലോളം സംഘാംഗങ്ങൾ മുഖേന വിൽപന നടത്തി വരുകയായിരുന്നു. ഈ സംഘത്തിൽനിന്ന് മാത്രം അമ്പതോളം ടിക്കറ്റ് കണ്ടെടുത്തു.

ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ വൻതിരക്ക് മുതലെടുത്ത് 300 രൂപയുടെ ടിക്കറ്റുകൾ 2500 രൂപക്കായിരുന്നു ഈ സംഘം വിറ്റത്. പിടിയിലായ 16 പേരെ ടിക്കറ്റുൾപ്പെടെ പാലാരിവട്ടം പൊലീസിന് കൈമാറി. ക്രൈം ഡിറ്റാച്മെൻറ് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിൽ ഷാഡോ എസ്.ഐ ഹണി കെ. ദാസും ഇരുപതോളം പൊലീസുകാരും ചേർന്നാണ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsblack marketu 17 world cupmalayalam newsticket
News Summary - U17 World cup: Ticket issue-Kerala news
Next Story