കാര്‍ഷിക സര്‍വകലാശാല കാമ്പസിനകത്തെ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ
text_fieldsതൃശൂര്‍: കാര്‍ഷിക സര്‍വകലാശാല കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ഇതിന് പിന്നാലെ എത്തിയ കാഷ്യറും മാനേജറും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടേത് സമീപത്തെ ചാലില്‍ നിന്നുമാണ് കണ്ടെത്തിയത്.
ആന്‍റണിയെ തലക്ക് പരിക്കേറ്റ് രക്തം വാർന്ന് മരിച്ച നിലയിലും അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.