വിദ്യാർഥികളെ മർദിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsകായംകുളം: കായംകുളത്ത് നോമ്പുകാരായ വിദ്യാർഥികളെ അകാരണമായി മർദിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്.െഎ മഞ്ജുദാസ്, പ്രബേഷൻ എസ്.െഎ സുധീഷ് എന്നിവർക്കെതിരെയാണ് നടപടി. സി.പി.എം എരുവ ലോക്കൽ കമ്മിറ്റി അംഗം മേടമുക്ക് തുണ്ടിൽ ഫാത്തിമ മൻസിലിൽ എം.എ. സമദിെൻറ മകൻ അംജദിനെ (15) മർദിച്ച സംഭവത്തിലാണ് നടപടി. ബുധനാഴ്ച ഉച്ചയോടെ എം.എസ്.എം സ്കൂളിനു സമീപം അസീംകോേട്ടജിന് മുന്നിലായിരുന്നു സംഭവം.
സുഹൃത്ത് ഹാറൂണുമായി സംസാരിച്ചുനിൽക്കെ പൂവാലന്മാരെ തേടിയിറങ്ങിയ പൊലീസ് വീടിനു മുന്നിൽ സംസാരിച്ചുനിന്നിരുന്ന ഇരുവർക്കും നേരെ തിരിയുകയായിരുന്നു. വീട്ടിലേക്ക് ഒാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അംജദിനെ തടഞ്ഞുനിർത്തി മനുഷ്യത്വരഹിതമായി ഉപദ്രവിക്കുകയായിരുന്നു. തടയാനെത്തിയ സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ മന്ത്രി ജി. സുധാകരൻ വിഷയത്തിൽ ഇടപെടുകയും സസ്പെൻഷൻ അടക്കം നടപടി സ്വീകരിക്കണമെന്ന് റേഞ്ച് െഎ.ജി പി. വിജയനോട് ഫോണിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡിവൈ.എസ്.പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എസ്.െഎമാരായ മഞ്ജുദാസിനെയും സുധീഷിനെയും എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മകനെ അകാരണമായി മർദിച്ച ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സമദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
