Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘർഷം...

സംഘർഷം പരിഹരിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
റെജു കുര്യൻ,   രഞ്ജിത്
cancel
camera_alt

റെജു കുര്യൻ, രഞ്ജിത്

ചെറുതോണി: തടിയമ്പാട് ടൗണിൽ വാഹനങ്ങൾ തട്ടിയതിനെച്ചൊല്ലിയ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. രംഗം ശാന്തമാക്കാനെത്തിയ പൊലീസിനെ ആക്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു.

തടിയമ്പാട് സ്വദേശി കുത്തനാവള്ളിയിൽ റെജു കുര്യൻ (47), മുളകുവള്ളി സ്വദേശി തേക്കും കുന്നേൽ രഞ്ജിത് (25) എന്നിവരെയാണ് ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം.

തടിയമ്പാട് വിദേശ മദ്യശാലക്ക് സമീപം പെരുമ്പാവൂർ സ്വദേശിയുടെ കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിമുട്ടി. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. രണ്ടു പക്ഷത്തും നാട്ടുകാർ ചേർന്നതോടെ പ്രശ്നം സംഘർഷത്തിൽ കലാശിച്ചു.

പ്രശ്നം പറഞ്ഞു തീർത്തിട്ടും ഇരു കൂട്ടരും ചേരിതിരിഞ്ഞ് കൈയാങ്കളിലേക്ക് തിരിഞ്ഞു. സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടു പോലീസുകാർ ശ്രമിച്ചെങ്കിലും സംഘർഷം തടയാൻ കഴിഞ്ഞില്ല. തുടർന്ന് ഇടുക്കിയിൽ നിന്ന് സി.ഐ. സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാരെത്തി രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവർ പൊലീസിനെ ചീത്തവിളിക്കുകയും യൂണിഫോം വലിച്ചുകീറാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇവരെ അറസ്റ്റു ചെയ്തു . സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടന്നും അന്വേഷണം നടത്തിവരുകയാണന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsKerala PoliceAttack
News Summary - Two persons who attacked the police who came to resolve the conflict were arrested
Next Story