Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടക അതിർത്തി...

കർണാടക അതിർത്തി തുറന്നില്ല; ചികിത്സ കിട്ടാതെ രണ്ടുപേര്‍ കൂടി മരിച്ചു

text_fields
bookmark_border
കർണാടക അതിർത്തി തുറന്നില്ല; ചികിത്സ കിട്ടാതെ രണ്ടുപേര്‍ കൂടി മരിച്ചു
cancel

മഞ്ചേശ്വരം: തലപ്പാടി അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട്-കര്‍ണാടക അതിര് ‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേര്‍ കൂടി മരിച്ചു. ഹൊ സങ്കടി അങ്കടിപദവ്‌ സ്വദേശി രുദ്രപ്പ (61), തൂമിനാട് സ്വദേശി യൂസഫ് (55) എന്നിവരാണ് മരിച്ച ത്. ഇരുവരും ഹൃദ്രോഗ ബാധിതരായി കുറെക്കാലമായി ചികിത്സയിലായിരുന്നു.

ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ഒമ്പതായി.കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലേക്ക് പുറപ്പെെട്ടങ്കിലും അതിര്‍ത്തിയിൽ തടഞ്ഞു. തുടര്‍ന്ന് തിരിച്ച് ഉപ്പള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തമിഴ്നാട്-കർണാടക അതിർത്തിയിലും കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. കർണാടക സാംരാജ്നഗർ ഹനൂർ രായപുരം മാതേഷ് (60) ആണ് മരിച്ചത്. കർഗേകണ്ടി എന്ന സ്ഥലത്തെ ചെക്പോസ്റ്റിലാണ് പൊലീസ് തടഞ്ഞത്.

അതിനിടെ, കാസർകോട്-മംഗളൂരു അതിർത്തി തുറക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka border death
News Summary - two people died in karnataka border
Next Story