സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ദുൈബ, ഖ ത്തർ എന്നിവിടങ്ങളിൽനിന്ന് എത്തിയ കണ്ണൂർ, തൃശൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച ്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇവർ പരിയാരം മെഡ ിക്കൽ കോളജിലും തൃശൂർ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്.
രണ്ടുദിവസം മു മ്പ് ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ സ്ഥിരീകരണത്തിന് ഇയാളുടെ രക്തസാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.ക െ. ശൈലജ അറിയിച്ചു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ ്.
4180 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇവരിൽ 3910 പേർ വീടുകളിലാണ്, 270 പേര് ആശുപത്രികളിലും. 1337 സാമ്പിൾ പരിശോധനക്ക് അയച്ചതിൽ 953 ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച 65 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 4001 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രായമായവർക്ക് പ്രത്യേക കരുതലും ശ്രദ്ധയും വേണം. വയോജനകേന്ദ്രങ്ങളിൽ സന്ദർശകനിയന്ത്രണം ഏർപ്പെടുത്തും. രോഗബാധിതപ്രദേശങ്ങളിൽനിന്ന് വരുന്നവരും ബന്ധുക്കളും വയോജനകേന്ദ്രങ്ങളിൽ പോകാൻ പാടില്ല. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി മാർച്ച് 14ന് ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. അവധിയിൽ പ്രവേശിച്ചിട്ടുള്ള ഉദ്യോഗസ്ഥർ സർവിസിൽ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
നാട്ടിൽ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ വിദേശത്തെ ജോലി സംരക്ഷിക്കുന്നതിന് നോർക്ക റൂട്ട്സ് എംബസികളുമായി ബന്ധപ്പെട്ട് പരിഹാര നിർദേശങ്ങൾ ഉണ്ടാകും. യാത്രാടിക്കറ്റുകൾ റദ്ദ് ചെയ്ത് സാമ്പത്തികനഷ്ടം ഉണ്ടാകാതെ തിരിച്ചയക്കുന്നതിന് വിമാനക്കമ്പനികളുമായും കേന്ദ്ര സിവിൽ ഏവിയേഷനുമായും ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാർച്ച് 5 ന് സ്പൈസ് െജറ്റിലെത്തിയ യാത്രക്കാർ ബന്ധെപ്പടണം -കലക്ടർ
മലപ്പുറം: മാർച്ച് അഞ്ചിന് ദുബൈയിൽ നിന്നുള്ള എസ്.ജി 54 സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധെപ്പടണമെന്ന് മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക് അറിയിച്ചു. വ്യാഴാഴ്ച കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി ഈ വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്.
വിമാനത്തിൽ സഞ്ചരിച്ചവരിൽ രോഗലക്ഷണമുള്ളവർ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്ട്രോള് റൂം നമ്പറുകളിൽ (0483 2737858, 0483 2737857) ബന്ധപ്പെടണമെന്ന് കലക്ടർ അറിയിച്ചു.
കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കും -കലക്ടർ
കണ്ണൂർ: കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ഇദ്ദേഹത്തിന്റെ ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും കണ്ണൂർ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഇദ്ദേഹം വിമാനമിറങ്ങിയത് കോഴിക്കോട് വിമാനത്താവളത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു.
പ്രതിപക്ഷനേതാവിന് ഇന്ദ്രെൻറ അവസ്ഥ -മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരാണത്തിലെ ഇന്ദ്രെൻറ അവസ്ഥയാണ് പ്രതിപക്ഷനേതാവിന്. ആര് തപസ്സ് ചെയ്താലും ദേവേന്ദ്രന് സംശയമാണ്; തെൻറ ശക്തി തട്ടിയെടുക്കാനാണോയെന്ന്. ഇതുപോലെയാണ് പ്രതിപക്ഷനേതാവിെൻറ ഇപ്പോഴത്തെ അവസ്ഥയെന്നും പിണറായി പറഞ്ഞു.
മനുഷ്യൻ ഉണ്ടെങ്കിലല്ലേ മുന്നണികൾക്ക് ആളുണ്ടാകൂവെന്ന് ഓർക്കണം. ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിൽ രാഷ്ട്രീയമില്ല. കൊറോണ വൈറസ് ബാധ ചർച്ച ചെയ്യാനായി 16ന് വിളിച്ച സർവകക്ഷിയോഗം ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്തണമോയെന്ന് ആലോചിക്കും. തൃശൂരും വിഴിഞ്ഞത്തും അടക്കം സി.പി.എം വിളിച്ചുചേർത്ത യോഗങ്ങൾ ഇനി വേണ്ടെന്ന് പാർട്ടി ഘടകത്തിൽനിന്ന് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ വികസനസെമിനാർ അടക്കം വേണ്ടെന്നു നിർദേശിച്ചിട്ടുണ്ട്. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും എന്തുകൊണ്ട് അടച്ചിടാൻ നിർദേശിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇക്കാര്യം ശഠിക്കുന്നത് ശരിയാകില്ലെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.