Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കുറവിലങ്ങാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കളത്തൂർ ഇല്ലിചുവടുഭാഗത്ത് താമസിക്കുന്ന തിരുവാർപ്പ് മാധവശ്ശേരിൽ വീട്ടിൽ എം.വി. വിനീത് (21), കടപ്ലാമറ്റം ഞരളപ്പുഴ ഭാഗത്ത് താമസിക്കുന്ന കടപ്പൂർ വട്ടക്കുളം പാറക്കൽ വീട്ടിൽ പി.ആർ. റെജിൽ (24) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടപ്പൂര്‍ സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആക്രമിച്ചത്. യുവാവിന്റെ സുഹൃത്തിനെ മർദിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് ഇവർ യുവാവിനെ മർദിക്കുകയും കരിങ്കല്ലെടുത്ത് തലക്ക് ഇടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇവരെ വിവിധസ്ഥലങ്ങളിൽനിന്ന് പിടികൂടുകയുമായിരുന്നു.

എസ്.എച്ച്.ഒ ടി.ശ്രീജിത്, എ.എസ്.ഐ ജോണി, സി.പി.ഒമാരായ എ.കെ. പ്രവീൺകുമാർ, രഞ്ജിത്, റോയ് വർഗീസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. വിനീതിന് കുറവിലങ്ങാട് സ്റ്റേഷനിലും റെജിലിന് മേലുകാവ്, മരങ്ങാട്ടുപിള്ളി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽകേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newsmurder attemptarrested
News Summary - Two arrested for attempting to murder youth
Next Story