Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: പ്രതികൾ കുറ്റം സമ്മതിച്ചു

text_fields
bookmark_border
tushara-murder
cancel
camera_alt???????? ???????, ???????????? ????????? ???????????, ???? ??????? ??????????

വെളിയം: സ്ത്രീധനത്തിെൻറ പേരിൽ തുഷാരയെന്ന വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ പ്രതികളായ ഭർത്താവ് ചന്തുലാലും ഭർതൃ മാതാവ് ഗീതാലാലും കുറ്റം സമ്മതിച്ചു. തുഷാരയെ മർദിച്ചിരുന്നെന്ന് ചന്തുലാൽ മൊഴി നൽകി. ന്യുമോണിയ ബാധിതയായിരുന്ന തുഷാരക്ക് മതിയായ ചികിത്സ നൽകിയിരുന്നില്ലെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഇരുവരേയും ചൊവ്വാഴ്ച രാവിലെ പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിലാണ് തുഷാരയെ പട്ടിണിക്കിട്ടതായി ഇരുവരും സമ്മതിച്ചത്. രണ്ട് ലക്ഷം രൂപ സ്ത്രീധനമായി നൽകാമെന്ന് ഏറ്റിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും അത് നൽകാൻ തയാറായില്ലെന്നും ഇതിൻെറ പേരിൽ തുഷാരയെ ഇവർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

എന്നാൽ ന്യുേമാണിയ ബാധിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പ്രതികൾ വ്യക്തമായ ഉത്തരം നൽകിയില്ല. സംഭവത്തിന് ശേഷം അയൽക്കാരുടേയും നാട്ടുകാരുടേയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുഷാരയുടെ ഭർത്താവിനും ഭർതൃ മാതാവിനും മന്ത്രവാദം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സ്ത്രീധന പീഡനത്തിനൊപ്പം കൊലപാതകം, പട്ടിണിക്കിടൽ, മർദനം, അന്യായമായി തടങ്കലിൽ വെക്കൽ, പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

കഴിഞ്ഞ മാസം 21നാണ് ഓയൂർ കുരിശുമൂട് ചരുവിള വീട്ടിൽ ചന്തുലാലിെൻറ ഭാര്യ തുഷാര പീഡനത്തിനിരയായി മരിച്ചത്. ആഹാരം നൽകാതെ മാസങ്ങളായി തുഷാരയെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനാവശ്യമായ ഭക്ഷണം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmother in lawhusbandmalayalam newstushara murder casechandu lalgeetha lal
News Summary - tushara murder case husband and mother in law agreed accusition -kerala news
Next Story