ക്ഷേത്രട്രസ്റ്റിമാരുടെ അധികാരം നിയന്ത്രിക്കൽ: സർക്കാറിന് മുന്നിൽ കടമ്പകളേറെ
text_fieldsകോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രട്രസ്റ്റിമാരുടെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള സമിതിശിപാർശകൾ നടപ്പാക്കാൻ കടമ്പകളേറെ. ട്രസ്റ്റികളും മറ്റ് സംഘടനകളും എതിർപ്പുമായി രംഗത്തുവരുന്നത് സർക്കാറിന് തലവേദനയാകും. മൂന്നംഗസമിതി സമർപ്പിച്ച ശിപാർശകൾ നടപ്പായാൽ ഉൗരാളന്മാർ എന്ന പേരിൽ ക്ഷേത്രങ്ങളിലെ സർവാധികാര്യക്കാരായ ട്രസ്റ്റികളുടെ മുഴുവൻ അധികാരവും ഇല്ലാതാകും. ശിപാർശകൾ അതേപടി അംഗീകരിക്കില്ലെന്നും കൃത്യമായ പഠനത്തിനുശേഷം അടുത്ത നിയമസഭസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുെമന്നും ദേവസ്വം മന്ത്രി കടകംപള്ളി സുേരന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
നാൽപതോളം ക്ഷേത്രങ്ങളുള്ള സാമൂതിരി ദേവസ്വത്തിന് പുറമേ പെരളശ്ശേരി, പറശ്ശിനിക്കടവ്, കൊട്ടിയൂർ തുടങ്ങിയവയാണ് പാരമ്പര്യട്രസ്റ്റിമാരുടെ നിയന്ത്രണത്തിന് കീഴിലുള്ള മലബാർ ദേവസ്വത്തിെൻറ പരിധിയിലെ പ്രധാനക്ഷേത്രങ്ങൾ. പറശ്ശിനിക്കടവ് അടക്കമുള്ള ക്ഷേത്രങ്ങളിലെ ട്രസ്റ്റിമാർക്കെതിരായ നടപടികൾ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നതിനാൽ കരുതലോടെയാകും സർക്കാർ നീങ്ങുക. രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചില്ലെങ്കിൽ പുതിയ ശിപാർശകൾ പൂർണമായ അർഥത്തിൽ നിയമമാകില്ലെന്നുറപ്പാണ്. സാമൂതിരി ദേവസ്വം അധികൃതർ ശിപാർശക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിയമപരമായി നേരിടുമെന്നും ട്രസ്റ്റിമാരുടെ അധികാരം ഇല്ലാതാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയിരുെന്നന്നുമാണ് സാമൂതിരി ദേവസ്വം അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ട്രസ്റ്റിമാർ പല ക്ഷേത്രങ്ങളിലും കാണിക്കയും മറ്റ് വരുമാനവും കണക്കില്ലാതെ ചെലവഴിക്കുന്നതായി സർക്കാറിന് സമർപ്പിച്ച ശിപാർശയിൽ പറയുന്നുണ്ട്.
കോഴിക്കോെട്ട പ്രമുഖ ട്രസ്റ്റിയുടെ കീഴിലുള്ള ക്ഷേത്രത്തിെൻറ വരുമാനമായ 19 ലക്ഷം രൂപ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചതായി പരാതിയുണ്ടായിരുന്നു. മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അന്വേഷിക്കാനെത്തിയപ്പോൾ പടി കടക്കാനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇത്തരം ക്രമക്കേടുകൾ അവസാനിപ്പിക്കണെമന്ന് വിദഗ്ധസമിതി അംഗങ്ങൾ ദേവസ്വം മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡിന് കാര്യമായ അധികാരമില്ലാത്തതും പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബ്ൾ എൻേഡാവ്മെൻറ് ആക്ടിലെ 31ാം വകുപ്പിൽ മാത്രം ഭേദഗതി വരുത്തിയാണ് 2008ൽ മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നത്. ബോർഡിന് മേൽനോട്ടക്കാരെൻറ പദവി മാത്രമേയുള്ളൂ. സമ്പൂർണമായ അധികാരം േബാർഡിന് കൈമാറണന്നാണ് ആവശ്യം.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ജുഡീഷ്യൽ ട്രൈബ്യൂണൽ സ്ഥാപിക്കണെമന്ന ശിപാർശക്കെതിരെയും എതിർപ്പുകളുയരും. എന്നാൽ, ക്ഷേത്രസംരക്ഷണസമിതി പോലെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ ദേവസ്വം ബോർഡിനൊപ്പമാണ്. മലപ്പുറം പന്തല്ലൂർ ക്ഷേത്രത്തിെൻറ ഭൂമി പ്രമുഖപത്രത്തിെൻറ കുടുംബം കൈവശം വെക്കുകയാണ്. ഭൂമി തിരിച്ചുപിടിക്കാൻ കോടതിവിധിയുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല. മൂന്നാർ ട്രൈബ്യൂണലിെൻറ മാതൃകയിൽ, സംസ്ഥാനത്ത് ദേവസ്വം ട്രൈബ്യൂണൽ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അനക്കമൊന്നുമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.