Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിലെ 1800 നിർമാണങ്ങൾ...

മരടിലെ 1800 നിർമാണങ്ങൾ കുരുക്കിൽ

text_fields
bookmark_border
മരടിലെ 1800 നിർമാണങ്ങൾ കുരുക്കിൽ
cancel
camera_alt???????????????? ???????????? ?????????????? ????????? ????????????????????????? ??????????????????????? ?????????????? ????????????? ?????????? ???????? ??????????????? ????????????? ??????? ??????????????????? ??????????????????????
തിരുവനന്തപുരം: സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് പ ിന്നാലെ മരട് മുനിസിപ്പാലിറ്റിയിലെ 1,800 നിർമാണങ്ങളുടെ ഭാവിയും തുലാസിൽ. ഇവയുടെ തീര ദേശ നിയന്ത്രണമേഖലാ ലംഘനം കേരള തീരദേശ പരിപാലന അതോറിറ്റി (കെ.സി.ഇസഡ്.എം.എ) പരിശോ ധിക്കുകയാണ്. സുപ്രീംകോടതി വിധി പ്രകാരം ഫ്ലാറ്റ് സമുച്ചയങ്ങളിൽനിന്ന് ഒഴിഞ്ഞുപ ോകേണ്ടിവരുന്ന 350ഒാളം കുടുംബങ്ങൾക്ക് പുറമെ കൂടുതൽ ഒഴിപ്പിക്കൽ വരും മാസങ്ങളിൽ ഉണ്ടാവുമെന്നാണ് സൂചന.

2017ലാണ് കേരള ഹൈകോടതി മരട് മുനിസിപ്പാലിറ്റിയിലെ തീരദേശ നിയന്ത്രണമേഖലാ ലംഘനങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ടത്. ഇതിൽപെട്ട 1,800ഒാളം കേസുകൾ അതോറിറ്റി നിയോഗിച്ച വിദഗ്ധസംഘത്തിെൻറ സഹായത്തോടെ മുനിസിപ്പാലിറ്റി പരിശോധിച്ചുവരികയാണ്. ഇക്കാര്യം അതോറിറ്റി മുൻ അംഗം ‘മാധ്യമ’ത്തോട് സ്ഥിരീകരിച്ചു. ഒാരോ കേസിലെയും നിയമലംഘനം പ്രത്യേകം പരിശോധിക്കുകയാണ്. കടൽ, കായൽ മുഖ, വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരവും വേലിയേറ്റ- വേലിയിറക്ക രേഖകൾക്ക് ഇടയ്ക്കുള്ള നിയന്ത്രണരേഖ ലംഘിച്ചുള്ള നിർമാണങ്ങളുമാണ് പരിശോധിക്കുന്നത്. ഫ്ലാറ്റ് സമുച്ചയത്തിന് സമാനമായി 1996ലെ തീരദേശ നിയന്ത്രണമേഖലാ വിജ്ഞാപനപ്രകാരം തയാറാക്കിയ മാനേജ്മെൻറ് പ്ലാനിെൻറ ലംഘനവും നടന്നെന്നാണ് ആക്ഷേപം.

കേരളത്തിലൊട്ടാകെ 65ഒാളം തീരദേശ നിയന്ത്രണ നിയമലംഘനം ഉണ്ടെന്നാണ് തീരദേശ പരിപാലന അതോറിറ്റിയുടെ കണക്ക്. വൻകിട ഫ്ലാറ്റ് നിർമാതാക്കളും വ്യവസായപ്രമുഖരും അടക്കമാണ് ലംഘനം നടത്തിയിരിക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് ഇവ. ഒാരോ നിയമലംഘനത്തിെൻറയും വിശദാംശം അതോറിറ്റി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, ഫ്ലാറ്റ് ഉടമകൾക്ക് ഇളവ് ലഭിക്കാനിടയില്ലെന്നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അനധികൃത നിർമാണമാണ് പൊളിക്കുന്നത്. മുനിസിപ്പാലിറ്റി ആയതിെൻറ ഇളവ് കോടതിയിൽനിന്ന് ലഭിക്കാനിടയില്ലെന്നും പറയുന്നു. മരട് പഞ്ചായത്ത് ആയിരുന്നപ്പോഴാണ് സി.ആർ.ഇസഡ് -മൂന്ന് വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നതെന്നും 2011ലെ പുതിയ വിജ്ഞാപനപ്രകാരം മരട് മുനിസിപ്പാലിറ്റി നിയന്ത്രണം കുറവായ സി.ആർ.ഇസഡ് -രണ്ടിലേക്ക് മാറിയെന്നുമാണ് ഫ്ലാറ്റ് ഉടമകളുടെയും തദ്ദേശസ്ഥാപനത്തിെൻറയും വാദം. പക്ഷേ, ഇത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം തള്ളി. ഫ്ലാറ്റുകൾ നിർമാണ പെർമിറ്റ് നേടിയ 2006ൽ മരട് പഞ്ചായത്തും സി.ആർ.ഇസഡ് - മൂന്നിെൻറ പരിധിയിൽ ആയിരുന്നെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ദൂരപരിധി ലംഘിക്കാൻ കായൽ നികത്തിയത് അടക്കമാണ് മരടിലെ പല നിർമാണവും. പരിശോധിക്കാനിരിക്കുന്ന 1800 നിർമാണത്തിൽ പലതും ഇത്തരത്തിലുള്ളതെന്നാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmaradu flat
News Summary - trouble for more flats in maradu kochi-kerala news
Next Story