Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 7:11 PM GMT Updated On
date_range 15 July 2019 7:56 PM GMTയൂനിവേഴ്സിറ്റി കോളജ്: ഉത്തരക്കടലാസ് കണ്ടെത്തിയതിൽ സർവകലാശാല അന്വേഷണം
text_fieldsbookmark_border
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്ര തി ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് കേരള സർവകലാശാലയുടെ എഴുതാത്ത ഉത്തരക്കടല ാസുകൾ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.
ഇതുസംബന്ധിച ്ച് പരീക്ഷ കൺട്രോളർ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള പറഞ്ഞു. വിദ്യാർഥിയുടെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ഗൗരവതരമാണ്. സംഭവത്തിൽ യൂനിവേഴ്സിറ്റി കോളജിന് വീഴ്ച സംഭവിച്ചു. ഒാരോ പരീക്ഷാകേന്ദ്രങ്ങൾക്കും കൈമാറിയ ഉത്തരക്കടലാസുകൾ സൂക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്. 250ഒാളം പരീക്ഷാകേന്ദ്രങ്ങളിൽ നേരത്തേതന്നെ ഉത്തരക്കടലാസുകൾ എത്തിക്കുന്നതാണ് പതിവ്. കുറവുവരുന്നതിനനുസരിച്ച് പിന്നീട് എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. ഉത്തരക്കടലാസ് സംബന്ധിച്ച് പരീക്ഷ കൺട്രോളർ ഒാഡിറ്റിങ് നടത്തുന്നുണ്ട്.
സർവകലാശാല കായിക വിഭാഗം ഡയറക്ടറുടേതെന്ന പേരിൽ ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് കണ്ടെത്തിയത് വ്യാജ സീൽ ആകാമെന്ന് വി.സി പറഞ്ഞു. സർവകലാശാല ഡയറക്ടറുടെ സീൽ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും ഉത്തരക്കടലാസുകളുടെ സ്റ്റോക്ക് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ േകാളജുകളിലെ ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ സർവകലാശാലക്ക് പരിമിതികളുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കേണ്ടത് കോളജ് വിദ്യാഭ്യാസ ഡയറക്ടറാണെന്നും വി.സി പറഞ്ഞു. യൂനിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി തന്നെ നേരിൽ കണ്ട് ആവശ്യപ്പെട്ടത് കോളജ് മാറ്റമായിരുന്നു. അത് അനുവദിക്കുകയും ചെയ്തിരുന്നു.
എഴുതാൻ കഴിയാത്ത പരീക്ഷ പുതിയ കോളജിൽ എഴുതാനുള്ള സൗകര്യവും സർവകലാശാല ചെയ്തുകൊടുത്തു. യൂനിവേഴ്സിറ്റി കോളജിലെ പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ഇൗ വർഷം മുതൽ കോളജുകളിലെ സ്പോർട്സ് ക്വോട്ട പ്രവേശനവും സർവകലാശാല നേരിട്ടാണ് നടത്തിയത്. സർട്ടിഫിക്കറ്റുകളുടെ സത്യസന്ധത സർവകലാശാല കായിക വിഭാഗത്തിലെ വിദഗ്ധ സമിതിയാണ് പരിശോധിച്ചതെന്നും വൈസ് ചാൻസലർ പറഞ്ഞു. മുൻ വർഷങ്ങളിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് കോളജുകൾ നടത്തിയ പ്രവേശനം സർവകലാശാല ഏറ്റെടുത്തതെന്ന് പ്രോ വൈസ് ചാൻസലർ ഡോ. അജയകുമാർ പറഞ്ഞു.
ഇതുസംബന്ധിച ്ച് പരീക്ഷ കൺട്രോളർ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള പറഞ്ഞു. വിദ്യാർഥിയുടെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ഗൗരവതരമാണ്. സംഭവത്തിൽ യൂനിവേഴ്സിറ്റി കോളജിന് വീഴ്ച സംഭവിച്ചു. ഒാരോ പരീക്ഷാകേന്ദ്രങ്ങൾക്കും കൈമാറിയ ഉത്തരക്കടലാസുകൾ സൂക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്. 250ഒാളം പരീക്ഷാകേന്ദ്രങ്ങളിൽ നേരത്തേതന്നെ ഉത്തരക്കടലാസുകൾ എത്തിക്കുന്നതാണ് പതിവ്. കുറവുവരുന്നതിനനുസരിച്ച് പിന്നീട് എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. ഉത്തരക്കടലാസ് സംബന്ധിച്ച് പരീക്ഷ കൺട്രോളർ ഒാഡിറ്റിങ് നടത്തുന്നുണ്ട്.
സർവകലാശാല കായിക വിഭാഗം ഡയറക്ടറുടേതെന്ന പേരിൽ ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് കണ്ടെത്തിയത് വ്യാജ സീൽ ആകാമെന്ന് വി.സി പറഞ്ഞു. സർവകലാശാല ഡയറക്ടറുടെ സീൽ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും ഉത്തരക്കടലാസുകളുടെ സ്റ്റോക്ക് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ േകാളജുകളിലെ ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ സർവകലാശാലക്ക് പരിമിതികളുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കേണ്ടത് കോളജ് വിദ്യാഭ്യാസ ഡയറക്ടറാണെന്നും വി.സി പറഞ്ഞു. യൂനിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി തന്നെ നേരിൽ കണ്ട് ആവശ്യപ്പെട്ടത് കോളജ് മാറ്റമായിരുന്നു. അത് അനുവദിക്കുകയും ചെയ്തിരുന്നു.
എഴുതാൻ കഴിയാത്ത പരീക്ഷ പുതിയ കോളജിൽ എഴുതാനുള്ള സൗകര്യവും സർവകലാശാല ചെയ്തുകൊടുത്തു. യൂനിവേഴ്സിറ്റി കോളജിലെ പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ഇൗ വർഷം മുതൽ കോളജുകളിലെ സ്പോർട്സ് ക്വോട്ട പ്രവേശനവും സർവകലാശാല നേരിട്ടാണ് നടത്തിയത്. സർട്ടിഫിക്കറ്റുകളുടെ സത്യസന്ധത സർവകലാശാല കായിക വിഭാഗത്തിലെ വിദഗ്ധ സമിതിയാണ് പരിശോധിച്ചതെന്നും വൈസ് ചാൻസലർ പറഞ്ഞു. മുൻ വർഷങ്ങളിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് കോളജുകൾ നടത്തിയ പ്രവേശനം സർവകലാശാല ഏറ്റെടുത്തതെന്ന് പ്രോ വൈസ് ചാൻസലർ ഡോ. അജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story