സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ
text_fieldsബംഗളൂരു: യു.എ.ഇ കോൺസുലേറ്റിെൻറ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് 15 കോടിയുടെ സ്വർണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും പിടിയിൽ. ശനിയാഴ്ച വൈകീേട്ടാടെ ബംഗളൂരു കോറമംഗലയിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിൽ നിന്നാണ് എൻ.െഎ.എ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നതാണ് വിവരം.
ഞായറാഴ്ച ഇവരെ കൊച്ചി എൻ.െഎ.എ ഒാഫിസിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. സ്വർണക്കടത്തിലെ സൂത്രധാരകരായ ഇരുവരും പിടിയിലായതോടെ സുപ്രധാന വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഒളിവിൽകഴിഞ്ഞ് എട്ടാം ദിവസമാണ് സ്വപ്നയും സന്ദീപും പിടിയിലായത്. സന്ദീപിെൻറ ഫോൺവിളികൾ കേന്ദ്രീകരിച്ച അന്വേഷണമാണ് താമസസ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നാണ് വിവരം. കുടുംബത്തോടൊപ്പമാണ് സ്വപ്ന ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്.
ഇന്നലെയും സന്ദീപിെൻറ തിരുവനന്തപുരത്തെ വീട്ടിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇൗ സമയം വന്ന ഫോൺകോൾ ആണ് നിർണായകമായത്.കേസിൽ എഫ്.െഎ.ആർ സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും എൻ.െഎ.എ പിടികൂടിയത്. ഇതോടെ, കേസിലെ നാല് പ്രതികളിൽ മൂന്നുപേരും പിടിയിലായി. തിരുവനന്തപുരം സ്വദേശി പി.എസ്. സരിത് നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലാണ്.
യു.എ.ഇയിൽ നിന്ന് പാർസൽ ഒരുക്കിയ കൊച്ചി സ്വദേശി ഫാസിൽ ഫരീദാണ് പ്രതികളിൽ ഇനി പിടിയിലാവാനുള്ളത്. സ്വർണക്കടത്തു കേസിലെ രണ്ടു പ്രതികളെ പിടികൂടി എന്ന ഒരു വരി സന്ദേശമാണ് എൻ.െഎ.എ കൊച്ചി കസ്റ്റംസിനു കൈമാറിയത്. കൂടുതൽ വിവരങ്ങൾ ഒന്നും എൻ.െഎ.എ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.
അതേസമയം ഇരുവരേയും തിരുവനന്തപുരത്ത് എത്തിച്ചശേഷമായിരിക്കും കൊച്ചിയിൽ കൊണ്ടുവരിക എന്നും സൂചനയുണ്ട്.
കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫിസുകളിൽ സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തി.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.