സ്വപ്ന ശിവശങ്കറിെൻറ സഹായം തേടിയത് പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ സഹായം തേടിയെന്ന വിലയിരുത്തലിൽ അന്വേഷണസംഘം. എന്നാൽ, ആവർത്തിച്ചുള്ള ചോദ്യംചെയ്യലിൽ ശിവശങ്കർ അക്കാര്യം സമ്മതിച്ചിട്ടില്ല. ശിവശങ്കറിെൻറ ഫോണിലേക്ക് സ്വപ്ന വിളിച്ച കോളുകൾ ചൂണ്ടിക്കാട്ടിയപ്പോൾ അത് സൗഹൃദത്തിെൻറ പേരിലാണെന്ന മൊഴിയാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചത്.
ജൂൺ 30ന് വിമാനത്താവളത്തിൽ തടഞ്ഞുെവച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്നുതന്നെയാണ് എൻ.ഐ.എയുടെ നിഗമനം. സ്വന്തം ഫോണിൽ നിന്നല്ല, സ്വപ്ന ഡയൽ ചെയ്ത് നൽകിയ ഏതോ ഫോണിൽനിന്നാണ് വിളിച്ചതെന്ന് സംശയിക്കുന്നു. ഇക്കാര്യം ശിവശങ്കർ സമ്മതിച്ചിട്ടില്ല. സ്വർണം പിടികൂടിയശേഷം സ്വപ്ന സെക്രട്ടേറിയറ്റിൽ ശിവശങ്കറിെൻറ ഓഫിസിൽ എത്തിയെന്ന് അന്വേഷണസംഘം കരുതുന്നു. ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ ദിവസങ്ങളില്‍ എപ്പോഴെങ്കിലും സ്വപ്ന സെക്രട്ടേറിയറ്റില്‍ വന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.