റമീസ് മുമ്പും സ്വർണക്കടത്ത് കേസിൽ പ്രതി
text_fieldsമലപ്പുറം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് മുമ്പും സമാനകേസിൽ പിടിയിലായ വ്യക്തി. 2015ൽ 17.5 കിലോ സ്വർണം കോഴിേക്കാട് വിമാനത്താവളം വഴി സ്വർണം കടത്തിയപ്പോഴാണ് കസ്റ്റംസ് പിടിയിലായത്. കഴിഞ്ഞ നവംബറിൽ നെടുമ്പാശ്ശേരി വഴി തോക്ക് കടത്തിയ കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു.
കസ്റ്റംസിെൻറ കണ്ണുവെട്ടിച്ച് ഗ്രീൻചാനൽ വഴി ആറ് തോക്കുകൾ ദുബൈയിൽനിന്നും കടത്താനാണ് ശ്രമിച്ചത്. ഡ്യൂട്ടിയും മറ്റും അടപ്പിച്ച ശേഷം പിന്നീട് ഇത് വിട്ടുകൊടുത്തു. എന്നാൽ, എന്തിനാണ് ഇത്രയേറെ തോക്കുകൾ കൊണ്ടുവന്നതെന്നതുൾപ്പെടെ കൂടുതൽ അന്വേഷണം മറ്റ് ഏജൻസികൾ നടത്തിയില്ല. കസ്റ്റഡിയിലുള്ള സരിത്തിെൻറ ഫോൺ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റമീസുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. മൂന്ന് വർഷത്തിനിടെ റമീസ് വിവിധ വിമാനത്താവളങ്ങളിലൂടെ നടത്തിയ വിദേശ യാത്ര സംബന്ധിച്ച വിവരങ്ങളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളുമായി ബന്ധം പുലർത്തിയിരുന്ന റമീസ് പലപ്പോഴും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവെന്നാണ് ആക്ഷേപം. പ്ലസ് ടു തോറ്റ ശേഷം പഠനം നിർത്തി. പിന്നീട് വിദേശത്തേക്ക് പോയ റമീസ് വൈകാതെ തിരിച്ചെത്തി നാട്ടിൽ സ്ഥിരതാമസമായി. ഇടക്കിടെ ഗൾഫിൽ പോയിവരുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 2015ൽ കേസ് വന്നതോടെ ഇയാളുടെ പേരിലുള്ള തോക്കിെൻറ ലൈസൻസ് അധികൃതർ റദ്ദാക്കിയിരുന്നു. നായാട്ടു കേസിലും റമീസ് പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.