Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആത്മഹത്യയുടെ...

ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്ന സുരേഷ്, മന്ത്രിമാരുമായി വ്യക്തിബന്ധമില്ല

text_fields
bookmark_border
swapna-suresh.jpg
cancel

കൊച്ചി: താൻ ആത്മഹത്യയുടെ വക്കിലെന്ന വിശദീകരണവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ്. താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ല. ഡിേപ്ലാമാറ്റിക് ബാഗിൽ വന്ന സ്വർണവുമായി തനിക്ക് പങ്കില്ല. കോൺസുലേറ്റിലെ കാർഗോ ഡിപ്പാർട്ട്മെൻറിൽ ജോലിചെയ്തിട്ടില്ലെന്നും ഒളിവിൽനിന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് നൽകിയ ശബ്ദസന്ദേശത്തിൽ പറയുന്നു. മാറിനിൽക്കുന്നത് ഭയം കൊണ്ടാണെന്നും സന്ദേശത്തിൽ അവർ വ്യക്തമാക്കി.

കോൺസൽ ജനറലിെൻറ അഡ്മിനിസ്ട്രേറ്റീവ് വർക്കർ മാത്രമാണ് ഞാൻ. ആ ജോലിയുടെ ഭാഗമായി ഒരുപാട് ഉന്നത ഉദ്യേഗസ്ഥരുമായും മന്ത്രിമാരുമായും പ്രതിപക്ഷ നേതാക്കളുമായും ഒൗദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിച്ചിട്ടുണ്ട്. യു.എ.ഇ ജനറൽ പറയുന്ന ജോലിയല്ലാതെ മറ്റൊരു ജോലിയും താൻ ചെയ്തിട്ടില്ല. യു.എ.ഇ കോൺസുലേറ്റിൽ ഒരു തിരിമറിയും നടത്തിയിട്ടില്ല. എല്ലാ മന്ത്രിമാരെയും പരിപാടിയിൽ ക്ഷണിച്ചിട്ടുണ്ട്. ഉന്നത അധികാരികളെ ബന്ധപ്പെട്ടത് ജോലിയുടെ ഭാഗമായി മാത്രമാണ്. ആശയ വിനിമയം കോൺസുലേറ്റ് ജനറലിെൻറ നിർദേശം അനുസരിച്ച് മാത്രമാണ്. 

മന്ത്രിമാരുടെയോ സ്പീക്കറുടെയോ ഭവനങ്ങളിൽ കയറിയിറങ്ങിട്ടില്ല

മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട് ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്. തികച്ചും ഔദ്യോഗികമായി മാത്രം. യു.എ.ഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എെൻറ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എെൻറ കുഞ്ഞുമക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന തെൻറ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഹോണറബ്ൾ സ്പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനുംസാക്ഷിയായിട്ടില്ല. യു.എ.ഇയിൽനിന്ന് വി.വി.ഐ.പികൾ വരുേമ്പാൾ അവരെ പിന്തുണക്കുകയാണ് എെൻറ ജോലി.

ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്

എന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്. ഞാനും എെൻറ കുടുംബവും ആത്മഹത്യചെയ്താൽ അതിെൻറ ഉത്തരവാദിത്തം നിങ്ങൾ ഒാരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്ന സുരേഷ് പറയുന്നു.

ആകെയുള്ള ഇടപെടൽ ഡിപ്ലോമാറ്റിക് കാർേഗായിൽ എ.സിയെ വിളിച്ച് സംസാരിച്ച് അതൊന്ന് ക്ലിയർ ചെയ്യണേ എന്നു പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാൻ സാക്ഷിയല്ല. ഇത് ജനങ്ങൾ അറിയണം.  ഞാനെന്ന സ്ത്രീയെ, അമ്മയെ ഇത്രയും ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള രാഷ്ട്രീയ പ്രവർത്തകരെയും ചേർത്തുവെച്ച് പറഞ്ഞു പ്രചരിപ്പിക്കുന്നു. എന്നെ ഞാൻ അല്ലാതെയാക്കി. എന്നെയും എെൻറ കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടുനിർത്തി. 

ഡിപ്ലോമാറ്റിക് കാർഗോയിൽ സ്വർണം കടത്തിയ എല്ലാവരെയും പിടികൂടണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിൽക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകണം. സ്വപ്നയുടെ മകൾ എസ്.എഫ്.െഎ ആണെന്ന് പറയുന്നു. എെൻറ മോളെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ. എല്ലാ സൗകര്യങ്ങളും നൽകിയാണ് ഞാൻ മകളെ വളർത്തുന്നതെന്നും സ്വപ്ന വിശദീകരിച്ചു.

കോൺസുലേറ്റിെൻറ നിർദേശം അനുസരിക്കുക മാത്രം ചെയ്തു

ഡിപ്ലോമാറ്റിെൻറ കാർഗോ ക്ലിയറാകാൻ താമസിച്ചപ്പോൾ ആവശ്യപ്പെട്ട പ്രകാരം അന്വേഷിക്കുകയായിരുന്നു. ഡിപ്ലോമാറ്റാണ് എന്നെ വിളിച്ചത്. എെൻറ റോൾ എന്താണെന്ന് അറിയണം. കോൺസുലേറ്റിെൻറ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്. കരാറുകളുടെയും മീറ്റിങ്ങുകളുടെയും സത്യാവസ്ഥ അന്വേഷിക്കണം. ഒൗദ്യോഗിക ചടങ്ങുകളുടെയും പരിപാടികളുടെയും ചിത്രങ്ങൾ ഉണ്ട്. രാഷ്ട്രീയ നേതൃത്വവുമായി ഇടപ്പെട്ടതും ജോലി ചെയ്തതിെൻറ ഭാഗമായാണ്. യു.എ.ഇ എനിക്ക് ജീവനാണ്. യു.എ.ഇയിൽ ജനിച്ചുവളർന്ന ഒരാളാണ് ഞാൻ. മറ്റൊന്നിലും പങ്കില്ല. 

ഞാൻ ഏത് മുഖ്യെൻറ കൂടെ, ഏത് നൈറ്റ്ക്ലബിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാമോ? 

എന്നെ ഇഷ്ടമില്ലാത്തവരും ശത്രുക്കളും മറ്റും പറയുന്നതുകേട്ട് ഞാൻ കീഴടങ്ങാറില്ല. എനിക്ക് ഒരുലക്ഷം രൂപ സ്പേസ് പാർക്ക് തന്നു എന്ന് നിങ്ങൾ പറയുന്നു. എനിക്ക് അതിനേക്കാൾ കൂടുതൽ ശമ്പളമുണ്ടായിരുന്നു യു.എ.ഇ കോൺസുലേറ്റിൽ. എനിക്ക് സേവിങ്സ് ഒന്നുമില്ല. ഞാൻ ആ പൈസ മുഴുവൻ ഒരുമാസം ചെലവാക്കി എെൻറ മക്കൾക്ക് നല്ല ഭക്ഷണവും വസ്ത്രവും എല്ലാം കൊടുത്തുതന്നെയാണ് വളർത്തുന്നത്. അവർ യു.എ.ഇയിൽ ജീവിക്കേണ്ടവരാണ്. ഇപ്പോൾ കേരളത്തിൽ വളരുേമ്പാഴും ഞാൻ എല്ലാം കൊടുത്താണ് അവരെ വളർത്തുന്നത്. 
മുഖ്യന്മാരോടൊപ്പം ഞാൻ ക്ലബുകളിലും മറ്റും കയറിയിറങ്ങി നടക്കുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ഞാൻ ഏത് മുഖ്യെൻറ കൂടെ ഏത് നൈറ്റ്ക്ലബിൽ ഉണ്ടായിരുന്നുവെന്ന് ഒന്ന് തെളിയിക്കാമോ? പറയുേമ്പാഴേക്ക് അത് മുഖ്യമന്ത്രിയെ ബാധിക്കില്ല. നിങ്ങൾ പറയുന്ന മുഖ്യന്മാരെയും ബാധിക്കില്ല. കാരണം, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. 

മന്ത്രിമാരെ ഇൻവെസ്റ്റിഗേറ്റ് ചെയ്താൽ നിങ്ങൾ തോറ്റുപോകും

എെൻറ പിന്നിൽ ഒരു മുഖ്യമന്ത്രിയോ ഒരു ഐ.ടി സെക്രട്ടറിയോ അല്ലെങ്കിൽ ഈ പറയുന്ന ഹോണറബ്ൾ സ്പീക്കറോ അല്ലെങ്കിൽ മറ്റു മന്ത്രിമാരോ ഉ
ണ്ടാ? എല്ലാ മന്ത്രിമാരുമായും ഇടപെട്ടിട്ടുണ്ട് ഞാൻ. എല്ലാ മന്ത്രിമാരെയും ഔദ്യോഗിക ചടങ്ങുകൾക്ക് ക്ഷണിച്ചിട്ടുണ്ട്. ഓരോ മന്ത്രിമാരെക്കുറിച്ചും നിങ്ങൾ അന്വേഷിക്ക്. അവർ നല്ല സ്പീഡോടെ, നല്ല ധൈര്യത്തോടെ തന്നെ മുേന്നാട്ടുപോകും. കാരണം അവരെ ഇൻവെസ്റ്റിഗേറ്റ് ചെയ്താലും നിങ്ങൾ തോറ്റുപോകും. എന്നെയും നിങ്ങൾ ഇൻവെസ്റ്റിഗേറ്റ് ചെയ്തോ. എനിക്ക് ആരെങ്കിലുമായിട്ട് വഴിവിട്ട ബന്ധമുണ്ടെന്നോ, ഞാൻ എന്തൊക്കെ കരാറുകളിൽ ഒപ്പിടീച്ചിട്ടുണ്ടെന്നോ, ഏതൊക്കെ വലിയ വലിയ മീറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നോ എന്നതൊക്കെ അന്വേഷിക്കട്ടെ. ഇതിെൻറയൊക്കെ സത്യങ്ങൾ അന്വേഷിക്ക്. മീഡിയ എല്ലാ കുടുംബത്തിനെയും നശിപ്പിക്കാൻ നടക്കുകയാണ്. ഒരു കാരണവുമില്ലാതെ. ആർക്കോവേണ്ടി ചെയ്യുന്നത്. ഇത് നല്ലതിനല്ല. ഇതുപോലെ ഒരുപാട് സ്വപ്നകൾ മരിക്കുന്നുണ്ടീ നാട്ടിൽ. 

ഇതെെൻറ എളിയ അപേക്ഷ...

ഇതെെൻറ എളിയ അപേക്ഷയാണ്. അതു സ്വീകരിച്ചാൽ നിങ്ങൾക്ക് ഒരു അമ്മയെയും അച്ഛനെയും രണ്ടു മക്കളെയും രക്ഷപ്പെടുത്താൻ പറ്റും. നിങ്ങൾക്ക് ഇേപ്പാൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം, അവരാരും എന്നെ സപ്പോർട്ട് ചെയ്യാൻ ഇല്ല. അവരെ ആരെയും എനിക്കറിയില്ല. യു.എ.ഇ കോൺസുലേറ്റിലെ സെക്രട്ടറിയുടെ മുഖംപോലും അവർക്ക് ഓർമയുണ്ടാവില്ല. അവർക്ക് ഓർമയുള്ളത് കോൺസൽ ജനറലിനെ മാത്രമായിരിക്കും. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trivandrum Gold Smuggling Case Swapna Suresh Message -kerala news
Next Story