സന്ദീപ് ബി.ജെ.പി അംഗമെന്ന് അമ്മ; ആദ്യം പറഞ്ഞത് തിരുത്തി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് േകസിൽ പ്രതിയായ സന്ദീപ് നായരുടെ പാർട്ടി ഏതെന്ന കാര്യത്തിൽ മലക്കം മറിഞ്ഞ് അമ്മ. മകൻ സജീവ ബി.ജെ.പി പ്രവർത്തകനാണെന്നും എപ്പോഴും വോട്ടുചെയ്യുന്നതും വോട്ടുപിടിക്കുന്നതും ബി.ജെ.പിക്കാണെന്നും അവർ സി.പി.എം പാർട്ടി ചാനലായ കൈരളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സി.പി.എം ബ്രാഞ്ചംഗമാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അവർക്ക് കേട്ടത് ശരിയാകാത്തതാണെന്നും ഇല്ലാത്തത് പ്രചരിപ്പിച്ചാൽ ചാനലുകൾക്കെതിരെ കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റുകളില്‍ കടുത്ത ബി.ജെ.പിക്കാരനായാണ് സന്ദീപ് നായർ പ്രത്യക്ഷപ്പെടുന്നത്. 2015ന് ശേഷം നിരവധി ബി.ജെ.പി അനുകൂല പോസ്റ്റുകളാണ് പ്രൊഫൈലിലുള്ളത്. 2016ല്‍ ഒരാള്‍ക്ക് നൽകിയ കമൻറിൽ താന്‍ എന്നും ബി.ജെ.പിയാണെന്ന് മറുപടിയും നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളോടൊത്ത് കുമ്മനം രാജശേഖരനൊപ്പമുണ്ടെന്ന് മറ്റൊരു കമൻറുമുണ്ട്. അതേസമയം, തെൻറ വർക്ഷോപ്പായ ‘കാര്‍ബണ്‍ ഡോക്ടര്‍’ എന്ന സ്ഥാപനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതാണ് സന്ദീപിെൻറ കവര്‍ ഫോട്ടോ.
ബി.ജെ.പി വാർഡ് മെമ്പറുടെ സഹായിയായിരുന്നു സന്ദീപ് എന്ന് അമ്മ പറഞ്ഞു. തന്നെ സി.പി.എമ്മിെൻറ പരിപാടിക്ക് പോകാൻ പോലും അവൻ അനുവദിക്കാറില്ലെന്നും അവർ പറഞ്ഞു.
നെടുമങ്ങാട്ടുള്ള സന്ദീപിെൻറ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിന് സ്വപ്‌നയാണ് സ്പീക്കറെ നേരിട്ടെത്തി ക്ഷണിച്ചത്. 2019 ഡിസംബര്‍ 31നായിരുന്നു ഉദ്ഘാടനം. സ്പീക്കര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിെൻറ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോണ്‍സുലേറ്റിെൻറ പ്രതിനിധിയെന്ന നിലയിലാണ് സ്വപ്നയെ പരിചയമെന്നും വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും പി. ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചിരുന്നു.
സന്ദീപിെൻറ പാർട്ടിയെക്കുറിച്ച് പാർട്ടികൾ തമ്മിൽ പഴിചാരൽ തുടരുകയാണ്. ഇയാൾ സി.പി.എമ്മുകാരനാണെന്ന് ബി.ജെ.പിയും ബി.ജെ.പിക്കാരനാണെന്ന് സി.പിഎമ്മും ആരോപിക്കുന്നു. കുമ്മനം രാജശേഖരൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കൊപ്പം സന്ദീപ് നിൽക്കുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.