Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂരപ്രേമികളുടെ...

പൂരപ്രേമികളുടെ മനം നിറച്ച് സാമ്പിൾ പൂരം

text_fields
bookmark_border
പൂരപ്രേമികളുടെ മനം നിറച്ച് സാമ്പിൾ പൂരം
cancel

തൃശൂർ: നെഞ്ച് കിടുങ്ങിയില്ല; കെട്ടിടങ്ങൾ കിലുകിലാ വിറച്ചില്ല. പക്ഷേ, സ്വപ്നങ്ങളിൽ മാത്രം കാണുകയും പറഞ്ഞുകേൾക്കുകയും ചെയ്ത നിറങ്ങൾ ആകാശച്ചെരുവിൽ പറന്നിറങ്ങി. പൂരം വെടിക്കെട്ടിെൻറ ‘രഹസ്യ’ങ്ങളിേലക്ക് കിളിവാതിൽ തുറന്ന ‘സാമ്പിൾ’പൂരപ്രേമികളുടെ മനം നിറച്ചു. തട്ടകക്കാരെ ഉത്ക്കണ്ഠയുടെ മുൾമുനയിൽ നിർത്തിയ സാമ്പിൾ വ്യാഴാഴ്ച പുലർച്ച അരങ്ങേറുന്ന വെടിക്കെട്ടിനെ കുറിച്ച് നിറംകലർന്ന ഉൗഹങ്ങളും കഥകൾക്കും വഴിമരുന്നിട്ടു. പുരുഷാരം മടങ്ങിയത് ‘ഒറിജിനൽ’വെടിക്കെട്ടിനുള്ള കാത്തിരിപ്പിെൻറ മണിക്കൂറുകളിലേക്ക് . 

എക്സ്േപ്ലാസീവ്സ് അധികൃതരുടെയും പൊലീസിെൻറയും കർശന വ്യവസ്ഥകൾക്കും പരിശോധനകൾക്കും വിധേയമായിട്ടാണ് സാമ്പിൾ നടന്നത്. അതുകൊണ്ടാണ് നെഞ്ച് പിളർക്കുന്ന ശബ്ദവും തീവ്രതയും ഉണ്ടാകാഞ്ഞത്. പകരം, വർണപ്രധാനമായിരുന്നു സാമ്പിൾ. പൂരത്തിെൻറ ഒറിജിനൽ വെടിക്കെട്ടും ഇങ്ങനെതന്നെയാവുമെന്ന് സാമ്പിൾ സൂചന നൽകി.

പാറമേക്കാവ് വിഭാഗമാണ് ആദ്യം തീ കൊളുത്തിയത്. രാത്രി ഏഴിന് തീ കൊളുത്തുമെന്നായിരുന്നു ഒൗദ്യോഗിക അറിയിപ്പ്. പരിശോധന നീണ്ടതോടെ മുക്കാൽ മണിക്കൂർ വൈകി 7.45നാണ് തീ കൊളുത്തിയത്. അമിട്ടുകളോടെയായിരുന്നു തുടക്കം. ഒാലപ്പടക്കങ്ങൾ അടക്കം ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു അവരുടെത്. ഗുണ്ടുകളും അമിട്ടുകളും ഇടകലർന്ന് ഏതാണ്ട് നലേകാൽ മിനിറ്റ് നീണ്ട അവരുടെ സാമ്പിൾ കാണികളെ ആവേശത്തിലാക്കി. കുഴിമിന്നൽ ഇല്ലാതെയാണ് തിരുവമ്പാടിക്കാരുടെ സാമ്പിൾ നടന്നത്. 8.15നായിരുന്നു തിരുവമ്പാടിക്കാരുടെ ഉൗഴം.

രണ്ടര മിനിറ്റ് നീണ്ട അവരുടെ സാമ്പിളിന് തുടക്കം മുതൽ ഒാലപ്പടക്കത്തിെൻറ മുറുക്കം പ്രകടമായിരുന്നു. പിന്നീട് ഇരുവിഭാഗവും കാഴ്ചക്കാർക്ക് വർണ വിരുന്നുമായി അമിട്ടുകൾ പുറത്തെടുത്തു. അയൽ ജില്ലകളിൽ നിന്നും സാമ്പിൾ കാണാൻ നിരവധിപേർ എത്തി. സുരക്ഷയുടെ ഭാഗമായി രാഗം തിയറ്റർ മുതൽ നായ്ക്കനാൽ വരെ റോഡിൽ നൂറ് മീറ്ററിൽ പൊലീസ് ജനങ്ങളെ പ്രവേശിപ്പിച്ചില്ല. ഇൗ ഭാഗത്ത് കെട്ടിടങ്ങളുടെ മുകളിലും ജനങ്ങളെ കയറ്റിയില്ല. സന്ധ്യയായതോടെ പുരുഷാരം നഗരത്തിലേക്ക് ഒഴുകി. സാമ്പിൾ കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ടായിരുന്നു.

വെടിക്കെട്ട് അകലെനിന്ന് കണ്ടാൽ മതി
തൃശൂർ: വെടിക്കെട്ട് കാണാൻ പൂരപ്രേമികൾക്ക് സൗകര്യമുണ്ടാകില്ല. വെടിക്കെട്ട് നടക്കുന്ന രാഗം തിേയറ്റർ മുതൽ നായ്ക്കനാൽവരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യമായാണ് ഇത്തരമൊരു നടപടി. ഡി.ജി.പി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇതെന്നും ഇക്കാര്യത്തിൽ ചർച്ച ഇല്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു. സാമ്പിൾ വെടിക്കെട്ടിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കെയാണ് പൊലീസിെൻറ നിർദേശം. ഇതോടെ നേരത്തെ സുരക്ഷയിൽ വരുത്തിയിരുന്ന അയവ് പൊലീസ് ഒഴിവാക്കി. കൂടുതൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസിനെയും വിന്യസിച്ചു. 

26ന് വെളുപ്പിന് നടക്കുന്ന വെടിക്കെട്ടിനും ഇത് തന്നെയായിരിക്കും നയമെന്ന് പൊലീസ് പറഞ്ഞു. നടുവിലാലിന് ഇരുഭാഗത്തും മാത്രമായിരുന്നു ആളുകളെ പ്രവേശിപ്പിക്കാതിരുന്നത്. ഇതിനെതിരേ വലിയ എതിർപ്പുയർന്നിരുന്നു. പുതിയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മുകളിൽ പോയി പൊട്ടുന്നത് ദൂരെനിന്ന് കാണാനേ കഴിയൂ. ഫലത്തിൽ കാണികളില്ലാതെ വെടിക്കെട്ട് നടക്കുന്ന അവസ്ഥയായി. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയൻറ് ഒഴിച്ചുള്ള സ്ഥലത്തു കാണികളെ അനുവദിച്ചിരുന്നു. അത് വേണ്ടെന്നാണ് പൊലീസ് തീരുമാനം. വെടിക്കെട്ടിന് തൊട്ടടുത്തുള്ള പെട്രോൾ ബങ്കുകളിലെ ഇന്ധനം പൂർണമായും നീക്കണമെന്ന് ഡി.ജി.പി നിർദേശിച്ചിട്ടുണ്ടെങ്കിലും ഈ നിബന്ധന നടപ്പാക്കുന്നില്ലെന്നാണ് പറയുന്നത്. 

നേരത്തെ തെക്കേഗോപുര നടയിൽ കുടമാറ്റത്തിനു രണ്ട് വിഭാഗത്തിെൻറയും ഇടയിൽ കാണികളെ നിർത്താതിരിക്കാൻ ബാരിക്കേഡ് നിർമിക്കാനുള്ള നീക്കത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. പിന്നീട് മന്ത്രി വി.എസ്. സുനിൽകുമാറിെൻറ ഇടപെടലിലൂടെ ഇത് ഉപേക്ഷിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എത്തുന്നതിനാൽ സുരക്ഷയിൽ കാര്യമായ ഭേദഗതി വരുത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് ഇനിയൊരു ചർച്ചയില്ലെന്ന് പൊലീസ് ദേവസ്വങ്ങളെ അറിയിച്ചിട്ടുള്ളത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrissure poorammalayalam newsSample Fire Work
News Summary - Trissure Pooram: Fantastic Sample Pooram - Kerala News
Next Story