Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗ കേന്ദ്രത്തിലെ...

യോഗ കേന്ദ്രത്തിലെ പീഡനം: പ്രതികൾ കീഴടങ്ങണമെന്ന് ഹൈകോടതി

text_fields
bookmark_border
Yoga-Center.
cancel

കൊച്ചി: വിവാദമായ തൃപ്പൂണിത്തുറ കണ്ടനാട് യോഗ സെൻററിൽ പെൺകുട്ടികൾ പീഡനത്തിനിരയായ കേസിൽ നടത്തിപ്പുകാരൻ മനോ ജ് ഗുരുജി അടക്കം എട്ട് പ്രതികൾ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈകോടതി. മനോജ് ഗുരുജിക്ക് പുറമെ യോഗ കേന്ദ ്രത്തിലെ ജീവനക്കാരായ ശ്രുതി, ചിത്ര കെ. കൃഷ്ണൻ, സ്മിത ഭട്ട്, ടി.എം. സുജിത്, ബി.എസ്. മുരളി, അശ്വതി, ശ്രീേജഷ് എന ്നിവർ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്നാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ ഉത്തരവ്.

പീഡനത്തിനിരയായ പെൺകുട്ടി ധർമടം പൊലീസിൽ നൽകിയ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കീഴടങ്ങുന്ന പ്രതികളെ ചോദ്യംചെയ്യാം. അറസ്റ്റുണ്ടായാൽ മജിസ്േട്രറ്റ് മുമ്പാകെ ഹാജരാക്കാനും തുടർന്ന് അന്നുതന്നെ ഉപാധികളോടെ ജാമ്യം അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഇതര മതവിഭാഗത്തിൽപെട്ടവരെ പ്രണയിച്ചതിെൻറ പേരിൽ യോഗ കേന്ദ്രത്തിലെത്തിച്ച് പെൺകുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുെന്നന്നാണ് പരാതി. ഇവിടെ തടങ്കലിലായിരുന്ന പെൺകുട്ടി രക്ഷപ്പെട്ടശേഷം ധർമടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തത്. ഒരാളെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യഹരജി പരിഗണിക്കവേ, ഗൗരവമുള്ള കുറ്റകൃത്യമാണെന്നും സംഘം ചേർന്ന് പരാതിക്കാരിയെ മർദിച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണം തുടരുന്നതായാണ് കേസ് ഡയറിയിൽനിന്ന് മനസ്സിലായതെന്ന് കോടതി പറഞ്ഞു.

എന്നാൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമിച്ചതായി പരാതിയുണ്ടെങ്കിലും മെഡിക്കൽ റിപ്പോർട്ടിലില്ല. എന്നാൽ, സംഭവത്തിനുശേഷം പെൺകുട്ടിയെ മാനസിക ചികിത്സക്ക് വിധേയയാക്കിയതായി കാണുന്നുണ്ട്. ചികിത്സ നടത്തിയ ഡോക്ടറും പ്രതിപ്പട്ടികയിലുണ്ട്. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് കീഴടങ്ങാൻ ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yoga CentreTripunithura Yoga Centretripunithura yoga centre case
News Summary - tripunithura yoga centre case
Next Story