Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവിച്ചിരിക്കുന്ന...

ജീവിച്ചിരിക്കുന്ന പിതാവിനു ഫേസ്ബുക്കിൽ ആദരാഞ്ജലി പോസ്റ്റ്: കാണാതായ മകനെ കണ്ടെത്തി

text_fields
bookmark_border
ജീവിച്ചിരിക്കുന്ന പിതാവിനു ഫേസ്ബുക്കിൽ ആദരാഞ്ജലി  പോസ്റ്റ്: കാണാതായ മകനെ കണ്ടെത്തി
cancel

ജീവിച്ചിരിക്കുന്ന പിതാവിനു ഫേസ്ബുക്കിൽ ആദരാഞ്ജലി പോസ്റ്റ് വന്നതിനെ തുടർന്ന് കാണാതായ മകനെ കണ്ടെത്തി. കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് അംഗവുമാണ് പിതാവ്. പിതാവി​െൻറ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെ കുറിച്ച പോസ്റ്റാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ത​െൻറ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണു പിതാവ് മരിച്ചതായി വ്യാജ പോസ്റ്റിട്ടതെന്ന് യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ അനുശോചന പ്രവാഹമായിരുന്നു.

പീരുമേട് പരുന്തുംപാറ ആത്മഹത്യാമുനമ്പിൽ ചാടി ജീവനൊടുക്കിയെന്ന് സംശയിച്ച യുവാവിനെ വണ്ടിപ്പെരിയാറിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. പിതാവ് മരിച്ചുപോയെന്ന് ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടശേഷം 39 കാരനായ യുവാവിനെ കാണാതാവുകയായിരുന്നു. ആത്മഹത്യാ മുനമ്പിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയെന്നായിരുന്നു പ്രചരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ യുവാവി​െൻറ ബാഗ്, ചെരിപ്പ് എന്നിവ ഈ സ്ഥലത്തു നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. പൊലീസും അഗ്നിരക്ഷാസേനയുമെത്തി രാത്രി തിരച്ചിൽ നടത്തിയിരുന്നു. വാളാടി – ചെങ്കര റോഡിലൂടെ നടന്നുപോയ യുവാവിനെ പിക്കപ്പ് വാൻ ഡ്രൈവർ തിരിച്ചറിയുകയായിരുന്നു. യുവാവിനെ ആദ്യം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലും പിന്നീട് പീരുമേട് പൊലീസ് സ്റ്റേഷനിലും എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postmissing son
News Summary - Tribute to father on Facebook Post: Missing son found
Next Story