Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി യുവതിക്ക്...

ആദിവാസി യുവതിക്ക് ശമ്പളക്കുടിശ്ശിക നൽകാൻ ഉത്തരവ്

text_fields
bookmark_border
tribal-women-23
cancel

കോഴിക്കോട്: വ്യാപാരിയുടെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം അടിമവേല ചെയ്തിരുന്ന അ ട്ടപ്പാടി സ്വദേശിനിയായ ആദിവാസി യുവതി ശിവക്ക് 8,86,172 രൂപ ശമ്പളക്കുടിശ്ശിക നൽകാൻ ഉത്ത രവ്. വീട്ടുടമയായ പന്നിയങ്കര മേൽപാലത്തിന് സമീപം ഗീതാലയത്തിൽ പി.കെ. ഗിരീഷിന് ഇത ുസംബന്ധിച്ച് മൂന്നാം സർക്കിൾ അസിസ്റ്റൻറ് ലേബർ ഓഫിസർ വെള്ളിയാഴ്ച നോട്ടീസ് അ യച്ചു. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഈ തുക ശിവയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.

2010ലെ ഗാർഹികത്തൊഴിലാളി ക്ഷേമവും സാമൂഹികസുരക്ഷയും എന്ന നിയമപ്രകാരമാണ് തൊഴിൽ വകുപ്പിെൻറ ഇടപെടൽ. ശിവയുെട ദുരിതങ്ങൾ ജൂൺ രണ്ടിന് ‘മാധ്യമം’ വാർത്തയാക്കിയതിന് പിന്നാലെ വനിത കമീഷനും ജില്ല കലക്ടറും വിഷയത്തിൽ ഇടെപട്ടിരുന്നു. 15 ദിവസത്തിനകം ശിവയുടെ അടിമവേല നിർത്തിച്ച് അതേ വീട്ടിൽതന്നെ മാന്യമായി താമസിപ്പിക്കണെമന്നും ശമ്പളം നൽകണെമന്നും കുടിശ്ശികയുള്ള തുക ബാങ്ക് അക്കൗണ്ടിൽ നിേക്ഷപിക്കണെമന്നും ജില്ല കലക്ടർ സാംബശിവ റാവു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ശമ്പളക്കുടിശ്ശിക ഈടാക്കാൻ നടപടി തുടങിയത്. ഗിരീഷിനും ശിവക്കും വെവ്വേറെ നോട്ടീസുകളാണ് അയച്ചത്. 29 വർഷമായി വ്യാപാരിയുടെ വീട്ടിൽ ജോലിചെയ്ത ശിവക്ക് ആദ്യകാലത്ത് വേതനം നൽകിയിരുന്നതായ മൊഴിയുെട അടിസ്ഥാനത്തിൽ 2002 മുതലുള്ള കുടിശ്ശികയാണ് തൊഴിൽ വകുപ്പ് കണക്കാക്കിയത്.

2002 മുതൽ 2010 വരെ 96,000 രൂപയും നിയമം നിലവിൽവന്ന 2010 ഏപ്രിൽ മുതൽ കഴിഞ്ഞ മേയ് വരെ 7,90,172 രൂപയുമാണ് വീട്ടുടമയായ ഗിരീഷ് ശിവക്ക് നൽകേണ്ടത്. ഇനിമുതൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയുമടക്കം 12,534 രൂപ മാസശമ്പളവും നൽകണം. കുടിശ്ശിക തുക ശിവയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും. എന്നാൽ, വീട്ടുടമയുടെ നിയന്ത്രണത്തിലുള്ള ശിവയുടെ അക്കൗണ്ടിൽ ഇത്രയും തുക നിക്ഷേപിച്ച ശേഷം സമ്മർദം ചെലുത്തി വീട്ടുടമ തന്നെ പണം പിൻവലിച്ചാൽ ഈ ആദിവാസി യുവതിക്ക് വീണ്ടും ദുരിതമാകും ഫലം.

അതേസമയം, ജില്ല കലക്ടറുടെ ഉത്തരവ് വന്നിട്ടും ശിവക്ക് ആധാർ കാർഡും തിരിച്ചറിയൽ കാർഡും ലഭ്യമാക്കാനുള്ള നടപടികൾ ഇഴയുകയാണ്. തിരിച്ചറിയൽ കാർഡിന് അപേക്ഷ സ്വീകരിക്കാൻ ബന്ധപ്പെട്ട വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയതായാണ് താലൂക്ക് ഓഫിസ് അധികൃതർ അറിയിച്ചത്.
എന്നാൽ, കലക്ടറുെട ഉത്തരവിെൻറ കാലാവധി കഴിഞ്ഞിട്ടും തിരിച്ചറിയൽ കാർഡും ആധാർ കാർഡും അനുവദിച്ചിട്ടില്ല. അതിനിടെ, അടിമവേല വിഷയത്തിൽ തിരുത്തൽ നടപടികൾക്ക് പുറമേ, നിയമനടപടികൾക്കും അധികൃതർ തുടക്കമിട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിലും വിവിധ വകുപ്പുകൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssalaryTribal women
News Summary - Tribal women salary issue
Next Story