Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിലെ ആദിവാസി...

അട്ടപ്പാടിയിലെ ആദിവാസി ഭൂമി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടി

text_fields
bookmark_border
അട്ടപ്പാടിയിലെ ആദിവാസി ഭൂമി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടി
cancel
camera_alt

പാലക്കാട് കലക്ടർ ഡോ.എസ്. ചിത്ര,  അന്യാധീനപ്പെട്ട ഭൂമിയിൽ രാംരാജ്  

കോഴിക്കോട് : അട്ടപ്പാടിയിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് സംബന്ധിച്ച് പാലക്കാട് കലക്ടർ ഡോ.എസ്. ചിത്ര റിപ്പോർട്ട് തേടി. മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്നാണ് അഗളി താഴെ സാമ്പാർകോട് ഊരിലെ രാംരാജ് കലക്ടർക്ക് പരാതി നൽകിയത്. സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതുമായി ബന്ധപ്പെട്ട് അന്യാധീനപ്പെട്ട ആദിവാസി ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് അളന്ന് തിട്ടപ്പെടുത്തുന്നതിനും ഭൂനികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുമാണ് രാംരാജ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.

ഇക്കാര്യത്തിൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ട് കലക്ടർ ഒറ്റപ്പാലം സബ് കലക്ടർക്കും അട്ടപ്പാടി ട്രൈബൽ താലൂക്ക് ഭൂരേഖ തഹസിൽദാർക്കും കത്തയച്ചു. 08/87 നമ്പർ ടി.എൽ.എ കേസിൽ 2012 ഒക്ടോബർ ഒന്നിന് സുപ്രീം കോടതിയുടെ അന്തിമ വിധിയുണ്ടായത്. തുടർന്ന് ഒറ്റപ്പാലം സബ് കലക്ടർ അന്യാധീനപ്പെട്ട് ഭൂമി തിരിച്ചുപിടിക്കുന്നതിന് സായുധന സേന വിഭാഗത്തിന്റെ സഹായം തേടിയിരുന്നു.

രാംരാജിന്റെ മുത്തശ്ശി പൊന്നിയുടെ പേരിലുണ്ടായിരുന്ന ഭൂമിയാണ് അന്യാധീനപ്പെട്ടത്. ഭൂമി നിയമ വിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഷൺമുഖനിൽനിന്ന് തിരിച്ചു പിടിച്ച് അവകാശികളായ ആദിവാസികൾക്ക് നൽകണമെന്ന് ഒറ്റപ്പാലം മുൻ സബ് കലക്ടർ എസ്. സുബ്ബയ്യൻ 1987 സെപ്തംബർ ഏഴിന് ഉത്തരവിട്ടിരുന്നു. തുടർന്ന് ഭൂമി കൈവശം വെച്ചിരിക്കുന്നവർ അപ്പീൽ നൽകി. പാലക്കാട് മുൻ കലക്ടർ ജിജി തോംസൻ ആദിവാസികൾക്ക് അനുകൂലമായി ഉത്തരവ് നൽകി.

അതോടെ കലക്ടറുടെ ഉത്തരവിനെതിരെ ഭൂമി കൈവശം വെച്ചവർ ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും അപ്പീൽ നൽകി. ആദിവാസികൾക്ക് അനുകൂലമായി 2012 ഒക്ടോബർ ഒന്നിന് സുപ്രീംകോടതിയുടെ അന്തിമ വിധി വന്നു. ആ ഉത്തരവ് നടപ്പാക്കുന്നതിനും എതിർ കക്ഷികളെ ഒഴിപ്പിക്കുന്നതിനുമാണ് പൊലീസ് സഹായം തേടി എ.ഡി.ജി.പി സായുധവിഭാഗം, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് സബ് കലക്ടറുടെ കാര്യാലയത്തിൽനിന്ന് കത്ത് നൽകിയിരുന്നു.

എന്നാൽ, ടി.എൽ.എ കേസിലെ എതിർ കക്ഷികൾക്ക് പറയാനുള്ളത് സബ് കലക്ടർക്ക് മുന്നിൽ അറിയിക്കുന്നതിനായി അഗളി വില്ലേജ് ഓഫിസിൽ 2014 ജനുവരി 10ന് ഹാജരാക്കുന്നതിന് 2013 ഡിസംബർ 26ന് നോട്ടീസ് നൽകി. സബ് കലക്ടർ നൽകിയ നോട്ടീസിനെതിരെ ഹൈകോടതിയിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവർ റിട്ട് ഹരജി ഫയൽ ചെയ്തു. ആ ഹരജിയിൽ (ഡബ്ല്യു.പി(സി) നമ്പർ 5354/2014) ഹൈകോടതി ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് രാംരാജിന് നീതി നിഷേധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad collectorattappadi Tribal Land
News Summary - Tribal land in Attappadi: collector sought report on non-implementation of Supreme Court order
Next Story