Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത്രികോണപ്പോരിൽ...

ത്രികോണപ്പോരിൽ പ്രവചനാതീതമായി വട്ടിയൂർക്കാവ്

text_fields
bookmark_border
vote
cancel

വട്ടിയൂര്‍ക്കാവ്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം വാശിയേറിയ പോരാട്ടത്തിനാണ് വേദിയാകുന്നത്. 2011ൽ പേരും അതിരുകളും മാറിയെത്തിയ വട്ടിയൂർക്കാവ് പിന്നിട്ട മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും ത്രികോണപ്പോരിനാണ് സാക്ഷ്യംവഹിച്ചത്.

ഇടതിനെയും വലതിനെയും മാറിമാറി വിജയിപ്പിക്കുന്ന മണ്ഡലം ലോക്സഭയിൽ ആർക്കൊപ്പമെന്നത് തീർത്തും പ്രവചനാതീതം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മറ്റൊരു ഉപതെരഞ്ഞെടുപ്പിനുകൂടി വട്ടിയൂർക്കാവിനെ വിധേയമാക്കി. എം.എൽ.എ ആയിരുന്ന കെ. മുരളീധരൻ വടകര ലോക്സഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭ പ്രാതിനിധ്യം രാജിവെക്കേണ്ടിവന്നതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.

പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലമാണ് പുനർനിർണയത്തിലൂടെ വട്ടിയൂർക്കാവായത്. 2011ൽ ഇടത് സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പായിരുന്നു കെ. മുരളീധരന്‍റെ എതിരാളി. 2016ൽ ചിത്രം മാറി. കടുത്ത പോരാട്ടത്തിൽ മുരളീധരൻ ജയിച്ചുകയറിയപ്പോൾ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയിലെ കുമ്മനം രാജശേഖരനായിരുന്നു.

സി.പി.എം സ്ഥാനാർഥി ഡോ. ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. മോഹൻകുമാറിനെ 14,465 വോട്ടിന് തോൽപിച്ച് സി.പി.എമ്മിലെ വി.കെ. പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തു.

2021 ലും പ്രശാന്ത് വിജയം ആവർത്തിച്ചു. തിരുവനന്തപുരം കോർപറേഷനിലെ കിണവൂർ, കേശവദാസപുരം, കുടപ്പനക്കുന്ന്, ചെട്ടിവിളാകം, നന്തൻകോട്, കുന്നുകുഴി, പേരൂർക്കട, വാഴോട്ടുകോണം, കൊടുങ്ങാനൂർ, വലിയവിള, പാതിരിപ്പള്ളി, തുരുത്തുംമൂല, ശാസ്തമംഗലം, കവടിയാർ, കാഞ്ഞിരംപാറ, പാങ്ങോട്, കുറവൻകോണം, മുട്ടട, കണ്ണമ്മൂല, പട്ടം, കാച്ചാണി, പി.ടി.പി നഗർ, നെട്ടയം, വട്ടിയൂർക്കാവ് എന്നീ വാർഡുകൾ ചേർന്നതാണ് വട്ടിയൂർക്കാവ് മണ്ഡലം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന 24 വാർഡുകളിൽ 11 എണ്ണവും എൽ.ഡി.എഫിനെ തുണച്ചു. ഒമ്പതെണ്ണം ബി.ജെ.പിക്കൊപ്പവും നാല് വാർഡുകൾ യു.ഡി.എഫിനൊപ്പവും നിന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ട് വിഹിതപ്രകാരം എൽ.ഡി.എഫിന് 37,628ഉം ബി.ജെ.പിക്ക് 34,780ഉം യു.ഡി.എഫിന് 27,191ഉം വോട്ട് ലഭിച്ചു.

വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം, കുലശേഖരം പാലം നിർമാണം, റോഡുകളുടെ വികസനം, ഹൈടെക് സ്‌കൂളുകള്‍ എന്നിവ തെരഞ്ഞെടുപ്പ് ആയുധമാക്കിയാണ് വാശിയേറിയ പ്രചാരണവുമായി എല്‍.ഡി.എഫ് മുന്നോട്ടുപോകുന്നത്. ഒമ്പത് കോർപറേഷൻ വാർഡുകളുടെ പിൻബലത്തിൽ കാര്യമായ മുന്നേറ്റത്തിനാണ് ബി.ജെ.പി ശ്രമം.

വികസനം തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനും എൻ.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും പ്രചാരണ വേളയില്‍ മുഖ്യവിഷയമാക്കുന്നത്.

കരമനയാറ് കടന്നുപോകുന്ന മൂന്നാംമൂട്ടിലെ മുങ്ങിമരണങ്ങളും അപകടങ്ങളും നഗരസഭയില്‍ ഉള്‍പ്പെട്ട കാച്ചാണി വാര്‍ഡിലെ തകര്‍ന്ന റോഡുകളും യു.ഡി.എഫ് പ്രചാരണായുധമാക്കുന്നു. മണലയം, മലമുകള്‍, മുന്നാംമൂട്, കുറ്റിയാമൂട് എന്നിവിടങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും യു.ഡി.എഫും എന്‍.ഡി.എയും വോട്ടര്‍മാര്‍ക്കിടയില്‍ ആയുധമാക്കുന്നു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ മുന്നാംമൂട്, മണലയം, മലമുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള ക്ഷാമവും ചർച്ചയാകുന്നുണ്ട്. മണ്ഡലത്തിലെ കര്‍ഷകരെ കൂടെനിര്‍ത്തി വോട്ടാക്കാനുള്ള തന്ത്രങ്ങൾ എല്‍.ഡി.എഫ് ആസൂത്രണം ചെയ്യുന്നു. സംസ്ഥാന സർക്കാറിന്‍റെ വികസന നേട്ടങ്ങളാണ് പ്രധാനമായും ഇടതുമുന്നണിയുടെ പ്രചാരണ വിഷയം. ഒപ്പം ദേശീയ രാഷ്ട്രീയവും സജീവ ചർച്ചയാക്കുന്നു.

മണ്ഡലത്തില്‍ നടപ്പാക്കിയ വിവിധ ഭവന പദ്ധതികളും എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണികൾ. 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ഉൾപ്പെടുന്ന തിരുവനന്തപുരം രണ്ടു മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് പട്ടം താണുപിള്ളയായിരുന്നു.

1960ലെ തെരഞ്ഞെടുപ്പിലും വിജയിച്ച് പട്ടം മുഖ്യമന്ത്രിയായി. 1962ൽ അദ്ദേഹം രാജിവെച്ചതോടെ 1963ൽ ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി കെ. അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെട്ടു. ‘65ൽ കോൺഗ്രസിലെ വിൽഫ്രഡ് സെബാസ്റ്റ്യനും ‘67ൽ ആർ.എസ്.പിയിലെ കെ.സി. വാമദേവനും ‘70ൽ ആർ.എസ്.പിയിലെ കെ. പങ്കജാക്ഷനും തെരഞ്ഞെടുക്കപ്പെട്ടു. 1977ലാണ് മണ്ഡലം തിരുവനന്തപുരം നോർത്ത് ആയത്. ‘77ൽ എൻ.ഡി.പിയുടെ എൻ. രവീന്ദ്രൻ നായർ (വട്ടിയൂർക്കാവ് രവി) വിജയിച്ചു.

‘82ൽ കോൺഗ്രസിലെ ജി. കാർത്തികേയനും 1987, 1991, 1996 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ എം. വിജയകുമാറുമാണ് നോർത്തിൽനിന്ന് ജയിച്ചത്. 2001ൽ കെ. മോഹൻകുമാറിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006ൽ വിജയകുമാർ നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ പുനർനിർണയത്തിലൂടെ മണ്ഡലം വട്ടിയൂർക്കാവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliticsVattiyoorkavuTrivandrum NewsLok Sabha Elections 2024
News Summary - triangular wars in Vattiyoorkavu
Next Story